ക്ഷാമബത്ത കുടിശിക: സർക്കാരിനെതിരേ ഒന്പതു കേസുകൾ
ക്ഷാമബത്ത കുടിശിക:  സർക്കാരിനെതിരേ  ഒന്പതു കേസുകൾ
Monday, July 8, 2024 4:04 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക നൽകാത്തതുമായി ബന്ധപ്പെട്ട് സംഘടനകൾ ഉൾപ്പെടെ ഒന്പതു പേർ സർക്കാരിനെതിരേ കോടതിയിൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നു രേഖ. ഹൈക്കോടതിയിൽ ആറു കേസുകളും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണണലിൽ മൂന്നു കേസുകളും നിലവിലുണ്ടെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിലെ ചോദ്യത്തിന് ഉത്തരമായി നൽകിയിട്ടുണ്ട്.

കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, കേരള എൻജിഒ അസോസിയേഷൻ, കേരള എൻജിഒ സംഘ്, കേരള റിട്ടയേർഡ് ജഡ്ജസ് അസോസിയേഷൻ, സ്റ്റേറ്റ് ജുഡിഷൽ ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളാണ് ക്ഷാമബത്ത കുടിശിക ലഭിക്കാൻ കോടതിയിൽ കേസ് ഫയൽ ചെയ്തത്. കൂടാതെ ഗോപാല പിള്ള, ഡോ. എസ്. ഷിബിനു, അനൂപ് ശങ്കരപ്പിള്ള, പി. അബ്ദുൾ ജലീൽ എന്നീ വ്യക്തികളും സർക്കാരിനെതിരേ കേസ് കൊടുത്തിട്ടുണ്ട്.


ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കുന്ന വിഷയം സംസ്ഥാനത്തിന്‍റെ സാന്പത്തികസ്ഥിതികൂടി പരിഗണിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്.

2021 ജൂലൈ മുതലുള്ള ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവുമാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ളത്. കുടിശിക 22 ശതമാനമാണ്. ഇതോടൊപ്പം ശന്പള പരിഷ്കരണ കുടിശിക മൂന്നു ഗഡുക്കളായി നൽകുമെന്ന പ്രഖ്യാപനവും നടപ്പാക്കിയിട്ടില്ല. ഇതിൽ ഒരു ഗഡു നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇനിയും നടപ്പായിട്ടില്ല. ഇതുസംബന്ധിച്ചു ധന സെക്രട്ടറി ധനമന്ത്രിക്കു ഫയൽ കൈമാറിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.