കെസിഎ കോച്ചിനെതിരേ പീഡന പരാതി: കേസടുത്തു
കെസിഎ  കോച്ചിനെതിരേ പീഡന പരാതി:  കേസടുത്തു
Monday, July 8, 2024 4:03 AM IST
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ച് പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഇതു സംബന്ധിച്ച് കെസിഎയ്ക്ക് നോട്ടീസും അയച്ചു. ഇത്തരം സംഭവമുണ്ടാകാനിടയായ സാഹചര്യം കെസിഎ വിശദീകരിക്കണം.

കഴിഞ്ഞ 10 വർഷമായി കെസിഎ യിൽ കോച്ചാണ് പീഡനക്കേസിൽ പ്രതിയായ മനു. തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണു പരാതി. ഇയാൾ പോക്സോ കേസിൽ പ്രതിയായി റിമാൻഡിലാണ്. ‌കുട്ടികളുടെ നഗ്നചിത്രം പകർത്തിയെന്നും ആരോപണമുണ്ട്. പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കുന്നത്.


കുട്ടികളും രക്ഷിതാക്കളും സംഭവത്തിനു ശേഷം മാനസിക സമ്മർദത്തിലാണ്. എന്നാൽ, ഇതൊന്നും കെസിഎ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ‌ഒരു പെണ്‍കുട്ടി പരാതിയുമായി വന്നതോടെ കൂടുതൽ കുട്ടികൾ പരാതി നൽകുകയായിരുന്നു. വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.