വിഭജനത്തിൽ ആശങ്ക; ബില്ലിൽ ഒപ്പിടാതെ ഗവർണർ
വിഭജനത്തിൽ ആശങ്ക; ബില്ലിൽ ഒപ്പിടാതെ ഗവർണർ
Monday, July 8, 2024 4:03 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം ജനസംഖ്യാനുപാതികമായി വർധിപ്പിക്കുന്നതിനുള്ള സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ. ചർച്ച കൂടാതെ ഏകപക്ഷീയമായി നിയമസഭ പാസാക്കിയ വാർഡ് പുനർവിഭജന ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒപ്പിടാത്തതാണ് സർക്കാരിനെ ആശങ്കയിലാക്കുന്നത്.

അടുത്ത വർഷം നടക്കേണ്ട തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനു മുൻപു വാർഡ് വിഭജനം പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയുമുണ്ട്. ഗവർണർ ഒപ്പുവച്ചാൽ മാത്രമേ ബിൽ പാസാകുകയുള്ളു. എന്നാൽ പ്രതിപക്ഷ ബഹളത്തിനിടെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു പോലും വിടാതെ നിയമസഭയിൽ എത്തിയതിനു തൊട്ടുപിന്നാലെ ബിൽ പാസാക്കിയതായി സ്പീക്കർ അറിയിക്കുകയായിരുന്നു. സബ്ജക്ട് കമ്മിറ്റിയിലടക്കം ചർച്ച കൂടാതെയും നിയമസഭയെ നോക്കുകുത്തിയാക്കിയും പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് അഭ്യർഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്കു പരാതി നൽകിയിരുന്നു.

തദ്ദേശസ്ഥാപനങ്ങളിൽ ഒരു വാർഡ് വീതം വർധിപ്പിക്കാൻ നിർദേശിച്ച് ആദ്യം ഓർഡിനൻസ് ഇറക്കാനാണ് തീരുമാനിച്ചത്. എന്നാൽ പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിൽ ബില്ലായി കൊണ്ടുവരാൻ പിന്നീടു തീരുമാനിച്ചു.


തുടർന്നാണ് നിയമസഭയുടെ ആദ്യ ദിനം തന്നെ തദ്ദേശസ്ഥാപന വാർഡ് പുനർനിർണയവുമായി ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പൽ ഭേദഗതി ബില്ലുകൾ സഭയിൽ കൊണ്ടുവന്നത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടു നിയമസഭ സംഘർഷഭരിതമായിരുന്ന സാഹചര്യത്തിൽ സബ്ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു പോലും വിടാതെ ബിൽ പാസാക്കുകയായിരുന്നു.

ഇത്തരത്തിൽ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്നാണ് ഗവർണറോടു പ്രതിപക്ഷം അഭ്യർഥിച്ചത്. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള വാർഡ് വിഭജന നടപടിയെന്നു വിലയിരുത്തിയാണ് ഗവർണർ രണ്ടു ബില്ലുകളിലും തത്കാലം ഒപ്പുവയ്ക്കാത്തതെന്നാണു സൂചന. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പു നടപടിക്രമം തുടങ്ങുന്നതിനു മുൻപ് വാർഡ് പുനർവിഭജന കമ്മീഷൻ രൂപീകരിച്ചു നടപടിക്രമങ്ങൾ തുടങ്ങാനാണു നിർദേശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.