ഡ്രമ്മര്‍ ജിനോ കെ. ജോസ് അന്തരിച്ചു
ഡ്രമ്മര്‍ ജിനോ കെ. ജോസ് അന്തരിച്ചു
Monday, July 8, 2024 3:32 AM IST
കൊച്ചി: പ്രമുഖ ഡ്രമ്മറും ഡിജെ അവതാരകനുമായ ജിനോ കെ. ജോസ് (47) അന്തരിച്ചു. കരള്‍സംബന്ധ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം അങ്കമാലി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു നാലിന് പോണേക്കര സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍.

ഡ്രമ്മറായി തുടങ്ങി പിന്നീട് ഡിജെയിലേക്കു തിരിഞ്ഞ ജിനോ പ്രശസ്ത വാദ്യകലാകാരന്‍ ശിവമണിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. ശിവമണി കേരളത്തില്‍ പരിപാടിക്ക് എത്തുമ്പോള്‍ ഡ്രം സെറ്റ് ഒരുക്കിയിരുന്നത് ജിനോ ആണ്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് അവശത അനുഭവിക്കുന്ന കലാകാരന്മാര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും സ്വന്തം ചെലവില്‍ പൊതിച്ചോറ് തയാറാക്കി നല്‍കിയിരുന്നു.


കുറച്ചുകാലം ചങ്ങമ്പുഴ പാര്‍ക്കിനു സമീപം ബര്‍ഗര്‍ ഷോപ്പ് നടത്തിയെങ്കിലും സ്റ്റേജ് പരിപാടികളുടെ തിരക്കുമൂലം പിന്നീട് അത് ഉപേക്ഷിച്ചു. കൊച്ചിയില്‍ മിക്ക പരിപാടിയിലും ജിനോയുടെ ഡ്രംസ് പ്രകടനമോ ഡിജെയോ പതിവാണ്. അസാമാന്യമായ കൈവേഗത ജിനോയെ ഈ രംഗത്തു ശ്രദ്ധേയനാക്കി. ഫയര്‍, വാട്ടര്‍ ഡ്രം പ്ലേയിംഗ് രീതികള്‍ കേരളത്തില്‍ പരിചയപ്പെടുത്തിയതും ജിനോയാണ്. ഭാര്യ: സിന്ധു. മക്കള്‍: ജൂലിയന്‍, ജുവാന്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.