ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരില്‍ സുരേഷ് ഗോപിക്ക് പിന്നാലെ മലയാളിയായ ജോര്‍ജ് കുര്യനും കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. ഡല്‍ഹിയിലുള്ള കൃഷി ഭവനില്‍ എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ന്യൂനപക്ഷകാര്യം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

കേരളത്തിലെ ബിജെപി നേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇതോടെ മോദി മന്ത്രിസഭയില്‍ മലയാളികളുടെ എണ്ണം രണ്ടായി. 40 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് കുര്യന്‍ കോട്ടയം കാണക്കാരി നമ്പ്യാകുളത്തുകാരനാണ്.

നാട്ടകം കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വിദ്യാര്‍ഥി ജനതായില്‍ അംഗമായിരുന്നു. യുവമോര്‍ച്ചയിലൂടെയാണ് ഗൗരവമായ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. ബിജെപിയുടെ ന്യൂനപക്ഷമുഖമായാണ് അദ്ദേഹം ശ്രദ്ധനേടുന്നത്. ബിജെപി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍.

ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഓണ്‍ സ്പെഷല്‍ ഡെപ്യൂട്ടേഷനായി ജോര്‍ജ് കുര്യന്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന വികസനരേഖ തന്‍റെ വകുപ്പുകളില്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തീരപ്രദേശത്തെ ജനങ്ങളെ കാണും. മുതലപ്പൊഴിയടക്കമുള്ള വിഷയങ്ങളില്‍ അവരുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.