ഇമിഗ്രേഷൻ നടപടികൾ 20 സെക്കൻഡിൽ; കൊച്ചി വിമാനത്താവളത്തിൽ അതിനൂതന പരിശോധനാ സംവിധാനം
ഇമിഗ്രേഷൻ നടപടികൾ  20 സെക്കൻഡിൽ;    കൊച്ചി വിമാനത്താവളത്തിൽ അതിനൂതന പരിശോധനാ സംവിധാനം
Saturday, July 27, 2024 1:54 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഉദ്യോഗസ്ഥ ഇടപെടലുകളില്ലാതെ 20 സെക്കൻഡിൽ ഇമിഗ്രേഷൻ നടപടികൾ യാത്രക്കാർക്ക് സ്വയം പൂർത്തിയാക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ആഗമന‌/പുറപ്പെടൽ മേഖലകളിൽ നാലുവീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. ഇതിനായുള്ള സ്മാർട്ട് ഗേറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പുചുമതല.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ- ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാമിന്‍റെ’ ഭാഗമായി രാജ്യാന്തര ആഗമന/പുറപ്പെടൽ യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാകുകയാണസിയാൽ. കഴിഞ്ഞമാസം ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തിയത്. നെടുമ്പാശേരിയിൽ ഇതിന്‍റെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും. ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.

നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒസിഐ കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള അനുമതിയുള്ളത്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തേണ്ടതുണ്ട്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്‌ലോഡ് ചെയ്താൽ അടുത്ത ഘട്ടമായ ബയോമെട്രിക് എൻറോൾമെന്‍റിലേക്കു കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്‍റ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്ആർഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.


തൃപ്തികരമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും കാത്തുനിൽപ്പ് ഒഴിവാക്കി ഇമിഗ്രേഷൻ നടപടികൾക്ക് സ്മാർട്ട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തുനിൽക്കേണ്ടതില്ല. സ്മാർട്ട് ഗേറ്റിലെത്തിയാൽ ആദ്യം പാസ്‌പോർട്ട് സ്‌കാൻ ചെയ്യണം.

രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ കാമറയിൽ മുഖം കാണിക്കണം. യന്ത്രം യാത്രക്കാരന്‍റെ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റും തുറക്കുകയും ഇമിഗ്രേഷൻ നടപടി പൂർത്തിയാകുകയും ചെയ്യും. ചെക്ക്-ഇൻ കഴിഞ്ഞാൽ ഇമിഗ്രേഷൻ പൂർത്തിയാക്കി 20 സെക്കൻഡിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്ന വിധത്തിലാണു സജ്ജീകരണം ഒരുങ്ങുന്നത്.

പരമാവധി ഇടങ്ങളിൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.