വാഷിംഗ്ടൺ ഡിസി: റഷ്യൻ ബോംബർ വിമാനങ്ങൾക്കു നേരേ യുക്രെയ്ൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിനു റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ പ്രതികാരം ചെയ്യുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പുടിനുമായി ഫോണിൽ സംസാരിച്ച ശേഷമാണു ട്രംപ് മുന്നറിയിപ്പു നല്കിയത്.

ജൂൺ ഒന്നിനു റഷ്യൻ വ്യോമതാവളങ്ങളിലുണ്ടായ ആക്രമണങ്ങളെക്കുറിച്ചും സമാധാന ചർച്ചകളെക്കുറിച്ചും പുടിനുമായി സംസാരിച്ചെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. റഷ്യൻ ബോംബറുകളെ ആക്രമിക്കുന്ന വിവരം യുക്രെയ്ൻ അമേരിക്കയെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. യുക്രെയ്ൻ ആക്രമണത്തിനു മറുപടി നല്കാതിരിക്കാനാവില്ലെന്നു പുടിൻ തന്നോടു പറഞ്ഞു.


ഫോൺ ചർ‌ച്ച നല്ലതായിരുന്നെങ്കിലും സമാധാനത്തിലേക്കു നയിക്കുന്നതായിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ വിഷയവും ചർച്ചയായി. ഇറാൻ അണ്വായുധം സ്വന്തമാക്കാൻ പാടില്ലെന്ന് പുടിനും സമ്മതിച്ചതായി ട്രംപ് അറിയിച്ചു.

റഷ്യയും യുക്രെയ്നും തമ്മിൽ നടത്തുന്ന വെടിനിർത്തൽ ചർച്ച ഫലപ്രദമാണെന്ന് പുടിൻ ട്രംപിനെ അറിയിച്ചതായി ക്രെംലിൻ വൃത്തങ്ങളും അറിയിച്ചു.