ഹാനോയ്: ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ എന്ന നയം തിരുത്തി കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാം. രാജ്യത്തെ ജനനനിരക്കില്‍ വന്ന വലിയ ഇടിവാണ് പതിറ്റാണ്ടുകളായി നടപ്പാക്കിവന്ന നയം തിരുത്താന്‍ വിയറ്റ്‌നാമിനെ പ്രേരിപ്പിച്ചത്.

എത്ര കുട്ടികള്‍ വേണമെന്നതിലും കുട്ടികള്‍ക്കിടയിലെ സമയപരിധിയും ഇനി ദമ്പതികള്‍ക്കു തീരുമാനിക്കാം. ഒരു കുടുംബത്തിന് ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമേ പാടുള്ളൂവെന്ന തീരുമാനമാണ് വിയറ്റ്‌നാം തിരുത്തുന്നത്.

രാജ്യത്തെ ജനനനിരക്ക് വലിയതോതില്‍ ഇടിഞ്ഞതാണ് ഇപ്പോഴത്തെ മാറ്റത്തിനു കാരണം.2024ലെ കണക്കുപ്രകാരം ഒരു സ്ത്രീക്ക് 1.91 കുട്ടി എന്നതാണ് വിയറ്റ്‌നാമിലെ ജനനനിരക്ക്.

ഈ സാഹചര്യം തുടര്‍ന്നാല്‍ രാജ്യം പ്രായമായവരുടെ നാടായി മാറുമെന്നും തൊഴില്‍ശക്തിയില്‍ ഉള്‍പ്പെടെ തിരിച്ചടി നേരിടേണ്ടിവരുമെന്നും വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്‍റെ സാമ്പത്തികരംഗത്തെ കാര്യമായി ബാധിച്ചേക്കാവുന്ന സാഹചര്യങ്ങള്‍ മറികടക്കാനാണ് ഇപ്പോഴത്തെ നയം മാറ്റം.

വിയറ്റ്‌നാമിനു പുറമെ സിംഗപ്പുര്‍, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ജനനനിരക്കില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. 2016ല്‍ ചൈന ഒരു കുട്ടി നയം അവസാനിപ്പിച്ചിരുന്നു.

2021ല്‍ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ ആകാമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും 2024ല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജനസംഖ്യ കുറഞ്ഞു.