ബംഗളൂരു: പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള പ്രായം 18 ൽനിന്ന് 21 ആക്കി ഉയർത്തി കർണാടക സർക്കാരിന്‍റെ വിജ്ഞാപനം.

പൊതുസ്ഥലങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനൊപ്പം നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചതായും വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇതുസംബന്ധിച്ച ബില്ലിന് രാഷ്‌ട്രപതി നേരത്തേ അംഗീകാരം നൽകിയിരുന്നു.


പുകവലിയും പുകയില ഉത്പന്നങ്ങൾ ചവയ്ക്കുന്നതും ഉൾപ്പെടെയാണ് നിരോധിച്ചിരിക്കുന്നതെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, 30 മുറിയിൽ കൂടുതലുള്ള ഹോട്ടലുകളിലും 30 സീറ്റിൽ കൂടുതലുള്ള റസ്റ്ററന്‍റുകളിലും പ്രത്യേകം തയാറാക്കിയ ഇടങ്ങളിൽ ഇവ ഉപയോഗിക്കാം.