ഭോപ്പാൽ: ഇന്ത്യൻ സംസ്കാരത്തിൽ സ്ത്രീശക്തിയുടെ പ്രതീകമായ സിന്ദൂരം ഇപ്പോൾ ഇന്ത്യയുടെ കരുത്തിനെക്കൂടി പ്രതിനിധീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്‍റെ കരുത്ത് ലോകത്തെ മനസിലാക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭോപ്പാലിൽ ലോക്മാതാ ദേവി അഹല്യാഭായി മഹിള ശാക്തീകരൺ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയിൽ രക്തച്ചൊരിച്ചിലിനു മാത്രമല്ല ജനതയെ വിഭജിക്കാനും ഭീകരർ ശ്രമിച്ചുവെന്ന് പഹൽഹാം ഭീകരാക്രമണത്തെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇതിനുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയത്.


ഭീകരവിരുദ്ധ പ്രവർത്തനത്തിൽ ഇന്ത്യ നടത്തിയ ഏറ്റവും വലുതും വിജയകരവുമായ ആക്രമണമായിരുന്നു ഇത്. എതിരാളികൾക്കു മറുപടിപോലുമില്ലാത്ത വിധത്തിലായിരുന്നു ഇന്ത്യൻ സേന ഭീകരകേന്ദ്രങ്ങൾക്കുനേരേ ആക്രമണം അഴിച്ചുവിട്ടത്. ഭീകരതയെന്ന ഒളിയുദ്ധത്തോട് സന്ധിചെയ്യില്ലെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വ്യക്തമായ സന്ദേശം നൽകാൻ രാജ്യത്തിനു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.