കളക്ടറുടെ തീരുമാനം ഡിവിഷണൽ കമ്മീഷണറും പിന്നീട് ഹൈക്കോടതിയും ശരിവച്ചു. ഇതു ചോദ്യം ചെയ്താണു പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. ഇത്തരം വിഷയങ്ങളെ സർക്കാർ ഉദ്യോഗസ്ഥരടക്കം എത്ര നിസാരമായാണു കാണുന്നതെന്ന് കേസ് പരിഗണിക്കവേ ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭൂയാൻ എന്നിവരുടെ ബെഞ്ച് ആശങ്കയോടെ നിരീക്ഷിച്ചു.
ലിംഗസമത്വവും സ്ത്രീശക്തീകരണവും കൈവരിക്കാൻ രാജ്യം മുന്നേറുന്പോൾ പൊതു ഓഫീസുകളിലടക്കം വിവേചനപരമായ ഇത്തരം നടപടികൾ പിന്നോട്ടു നയിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇത്തരം സാഹചര്യങ്ങളിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് അവരുടെ കഴിവ് തെളിയിക്കാൻ കൂടുതൽ സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കണം.
വിജയിക്കുന്ന സ്ത്രീകളെ അഭിനന്ദിക്കാൻ തയാറാകണം. കാലാവധി അവസാനിക്കുന്നതുവരെ പരാതിക്കാരിക്ക് ഗ്രാമമുഖ്യ സ്ഥാനത്ത് തുടരാമെന്നു കോടതി ഉത്തരവിട്ടു.