രാജസ്ഥാൻ മന്ത്രിസഭയിൽ തലവേദനയൊഴിയാതെ ഗെഹ്‌ലോട്ട്
രാജസ്ഥാൻ മന്ത്രിസഭയിൽ തലവേദനയൊഴിയാതെ ഗെഹ്‌ലോട്ട്
Saturday, May 28, 2022 1:09 AM IST
ന്യൂഡൽഹി: രാജസ്ഥാനിൽ രാജിവയ്ക്കാൻ അനുവദിക്കണം എന്നു പരസ്യമായി ആവശ്യപ്പെട്ട കായികമന്ത്രി അശോക് ചന്ദ്നയെ പറഞ്ഞൊതുക്കി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഉദ്യോഗസ്ഥവൃന്ദത്തിന്‍റെ പ്രവൃത്തികളിലും അധിക്ഷേപത്തിലും മനംമടുത്തു എന്നു പറഞ്ഞാണ് അദ്ദേഹം രാജിക്കൊരുങ്ങിയത്.

താൻ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കുൽദീപ് റാങ്കയെ ഏൽപ്പിക്കണം. ഫലത്തിൽ എല്ലാ വകുപ്പുകളുടെയും മന്ത്രി നിലവിൽ കുൽദീപ് തന്നെയാണെന്നുമാണ് അശോക് ചന്ദ്ന ട്വിറ്ററിൽ കുറിച്ചത്.

ഇതൊരു ഗുരുതര വിഷയമൊന്നുമല്ലെന്നും ഉടൻതന്നെ പരിഹരിക്കുമെന്നുമായിരുന്നു അശോക് ഗെഹ്‌ലോട്ടിന്‍റെ പ്രതികരണം. വരാനിരിക്കുന്ന റൂറൽ ഒളിന്പിക്സിന്‍റെ സമ്മർദം കാരണമാകാം മന്ത്രി ക്ഷുഭിതനായത്.അശോക് ചന്ദ്ന ഒരു മികച്ച മന്ത്രിയാണ്. നിരവധി കായിക പരിപാടികൾ അദ്ദേഹം അടുത്തയിടെ ആസൂത്രണം ചെയ്തിരുന്നു. അതിന്‍റെയൊക്കെ സമ്മർദവും ഉണ്ടാകാം. എന്തായാലും മന്ത്രിയുടെ വാക്കുകൾ കാര്യമായിട്ടെടുക്കുന്നില്ലെന്നാണ് ഗെഹ്‌ലോട്ട് പറഞ്ഞത്.


പാർട്ടിക്കുള്ളിൽ സച്ചിൻ പൈലറ്റ് ഉൾപ്പെടെ ഉയർത്തുന്ന വെല്ലുവിളികൾക്കു പുറമേയാണ് ഇപ്പോഴത്തെ അസ്വാരസ്യങ്ങൾ. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ രാജസ്ഥാനിൽ കോണ്‍ഗ്രസിനുള്ളിൽ കടുത്ത വിയോജിപ്പും വിമതനീക്കങ്ങളുമായിരുന്നു. ഇതിനു മുൻപേ സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരേ ഗോത്ര വിഭാഗം നേതാവും എംഎൽഎയുമായ ഗണേഷ് ഖോഗ്ര ശബ്ദമുയർത്തിയിരുന്നു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ കൂടിയായ ഖോഗ്ര ഭരണപക്ഷ എംഎൽഎ ആയിട്ടു കൂടി താൻ നിരന്തരം അവണിക്കപ്പെടുകയാണെന്നാണ് ആരോപിച്ചത്.

2023ൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിൽ കപ്പൽ ഇപ്പോഴേ മുങ്ങിത്തുടങ്ങുന്നതിന്‍റെ സൂചനകളാണ് കാണുന്നതെന്നായിരുന്നു രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പുനിയയുടെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.