ഡൽഹിയിൽ ട്രാക്ടർ പടയ്ക്കു മുന്നിൽ പോലീസ് മുട്ടുമടക്കി
ഡൽഹിയിൽ ട്രാക്ടർ പടയ്ക്കു മുന്നിൽ പോലീസ് മുട്ടുമടക്കി
Saturday, November 28, 2020 1:02 AM IST
ന്യൂഡൽഹി: ദേശീയപാതയിൽ കിടങ്ങുകൾ കുഴിച്ചും ലാത്തിച്ചാർജും കണ്ണീർവാതകവും ജലപീരങ്കിയും ഉൾപ്പെടെയുള്ള യുദ്ധസന്നാഹങ്ങളുമായി പോലീസ് ചെറുക്കാൻ ശ്രമിച്ചിട്ടും മുട്ടുമടക്കാതെ മുന്നോട്ടു നീങ്ങിയ ‘ഡൽഹി ചലോ’ കർഷക പ്രക്ഷോഭം തലസ്ഥാനത്തു പ്രവേശിച്ചു. അതിർത്തികൾ അടച്ചു തടഞ്ഞുനിർത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് പ്രതിഷേധവുമായി എത്തിയ കർഷകരെ ഡൽഹിയിലേക്ക് കടക്കാൻ അനുവദിക്കുകയായിരുന്നു.

കർഷകരുടെ പ്രതിഷേധത്തിന് അനുമതി നൽകിയതായി ഡൽഹി പോലീസ് വക്താവ് ഡോ. ഈഷ് സിംഗാളും വ്യക്തമാക്കി. ഹരിയാനയിലും പഞ്ചാബിലും നിന്നുള്ള അയ്യായിരത്തോളം കർഷകർ ഇന്നലെ ഉച്ചയോടെതന്നെ ഡൽഹിയിലേക്കു പ്രവേശിച്ചതായി കിസാൻ സംഘർഷ് സമിതി കണ്‍വീനർ മൻദീപ് നത്വാൻ പറഞ്ഞു. ഉത്തർപ്രദേശിൽനിന്നുള്ള കർഷകർ ഇന്നു രാവിലെ ഡൽഹിയിലേക്കെത്തും.

പ്രതിഷേധമാർച്ചിന് അനുമതി നൽകുന്നതിനു മുൻപ് കർഷകരെ തടഞ്ഞുവയ്ക്കുന്നതിനായി ഡൽഹിയിലെ ഒൻപത് സ്റ്റേഡിയങ്ങൾ താത്കാലിക ജയിലുകളാക്കാൻ വിട്ടുനൽകണമെന്ന പോലീസിന്‍റെ ആവശ്യം ഡൽഹി സർക്കാർ നിരാകരിച്ചു. അഹിംസാപരമായ സമരങ്ങൾ ഭരണഘടന നൽകുന്ന അവകാശമാണെന്നും അതിനാൽ പ്രതിഷേധിക്കുന്ന കർഷകരെ തടവിൽ പാർപ്പിക്കാനുള്ള ജയിലുകളാക്കി മാറ്റാൻ സ്റ്റേഡിയങ്ങൾ വിട്ടുനൽകാൻ കഴിയില്ലെന്നും പോലീസിനു നൽകിയ മറുപടിയിൽ ഡൽഹി ആഭ്യന്തരമന്ത്രി സത്യേന്ദർ ജയിൻ അറിയിച്ചു.

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബുറാഡിയിൽ നിരങ്കാരി സമാഗം ഗ്രൗണ്ടിൽ സമാധാനപരമായി പ്രതിഷേധിക്കണം എന്ന നിർദേശമാണ് ഡൽഹി പോലീസ് കമ്മീഷണർ എസ്.എൻ. ശ്രീവാസ്തവ നൽകിയത്. എന്നാൽ, സിംഗു അതിർത്തിയിൽ കർഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് പ്രവേശനം അനുവദിച്ചത്. കർഷകപ്രക്ഷോഭത്തിന് ഡൽഹിയിലെ ആം ആദ്മി പാർട്ടി എംഎൽഎമാർ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ഡൽഹി ജന്തർമന്തറിലും ഇന്നലെ കർഷകപ്രക്ഷോഭം അരങ്ങേറി.


ഹരിയാനയുമായി അതിർത്തി പങ്കിടുന്ന ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ അഞ്ചു മണിക്കൂറോളമാണ് കർഷകരെ പോലീസ് തടഞ്ഞുനിർത്തിയത്. കോണ്‍ക്രീറ്റ് ബാരിക്കേഡുകളും മുള്ളുവേലികളും മണൽ നിറച്ച ട്രക്കുകളും ക്രെയിനുകളിൽ കൂറ്റൻ കോണ്‍ക്രീറ്റ് കട്ടകളെത്തിച്ചു നിരത്തിയുമായിരുന്നു പോലീസിന്‍റെ പ്രതിരോധം.എന്നാൽ, ഈ തടസങ്ങളെയെല്ലാം തങ്ങളുടെ ട്രാക്ടറുകളിൽ കയർകെട്ടി വലിച്ചുനീക്കി കർഷകർ മുന്നോട്ടു നീങ്ങി.

കരിനിയമങ്ങൾ പിൻവലിച്ച് കർഷകരുടെ ആവശ്യങ്ങൾ മോദി സർക്കാർ അംഗീകരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കർഷകപ്രക്ഷോഭത്തിന് അനുമതി നൽകിയ നടപടിയെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് സ്വാഗതം ചെയ്തു. എന്നാൽ, ഇടനിലക്കാരില്ലാതെ കേന്ദ്രസർക്കാരുമായി നേരിട്ടു ചർച്ച നടത്താനാണ് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കർഷകരോട് ആവശ്യപ്പെട്ടത്. കർഷകരുമായി ഡിസംബർ മൂന്നിന് ചർച്ച നടത്താമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷികനിയമങ്ങൾക്കെതിരേ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അഞ്ഞൂറോളം സംഘടനകളുടെ നേതൃത്വത്തിലാണ് ‘ഡൽഹി ചലോ’ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ദിവസങ്ങളോളം തലസ്ഥാനത്ത് തങ്ങാനുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ കരുതലുമായാണ് കർഷകർ എത്തിയിരിക്കുന്നത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.