സ്വകാര്യത ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണം: സുപ്രീംകോടതി
സ്വകാര്യത ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണം: സുപ്രീംകോടതി
Thursday, November 14, 2019 12:07 AM IST
ന്യൂഡൽഹി: വിവരാവകാശ നിയമവും സ്വകാര്യതാ അവകാശവും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. വിവരം തേടലും സുതാര്യത ഉറപ്പാക്കലും നടത്തുന്നതിനൊപ്പം മറ്റൊരാളിന്‍റെ സ്വകാര്യതയും അതു ലംഘിക്കപ്പെടുന്നില്ലന്ന ബോധ്യവും ഉറപ്പാക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി.

ഏതെങ്കിലും വ്യക്തികളെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ വിവരങ്ങൾ കൈമാറ്റപ്പെടുന്പോൾ മൂന്നാമത്തെ ആളിന്‍റെ രഹസ്യാത്മകതയ്ക്കു ഭംഗം വരുത്തുന്നുണ്ടോ, അവരുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടോയെന്നും പരിശോധിക്കപ്പെടണം. ചീഫ് ജസ്റ്റീസിന്‍റെ ഓഫീസിൽനിന്നു വിവരങ്ങൾ തേടുന്പോൾ വിവരാവകാശ കമ്മീഷണർമാർ ഇക്കാര്യം ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യയുടെ ഓഫീസും വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമെന്നു സുപ്രീംകോടതി ഉത്തരവിൽ നിർദേശിക്കുന്നു.


സുതാര്യത ഉറപ്പാക്കുന്പോൾ സ്വകാര്യതയുടെയും സ്വാതന്ത്ര്യത്തിന്‍റെയും സന്തുലനത്തോടെയുമാകണമെന്നു ജസ്റ്റീസ് എൻ.വി. രമണ പ്രത്യേക വിധിയിൽ ചൂണ്ടിക്കാട്ടി. ജുഡീഷറിയുടെ സ്വാതന്ത്ര്യത്തെ ലംഘിക്കുന്ന വിധത്തിൽ അതു നടപ്പിലാക്കരുത്. ജുഡീഷൽ സ്വാതന്ത്ര്യമെന്നത് ജഡ്ജിമാർ നിയമവാഴ്ചയ്ക്ക് അതീതരാണെന്നതല്ലെന്നും ചീഫ് ജസ്റ്റീസിനെപ്പോലെ മറ്റു ജഡ്ജിമാരും നിയമങ്ങൾക്കു വിധേയരായവരാണെന്നും ജസ്റ്റീസ് ചന്ദ്രചൂഡും ചൂണ്ടിക്കാട്ടി.

ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ സുഭാഷ് ചന്ദ്ര അഗർവാൾ നൽകിയ അപേക്ഷയാണ് ഈ നിർണായക ഉത്തരവിനു കാരണമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.