പ്രണയാഭ്യർഥന നിരസിച്ചു; കുത്തേറ്റ യുവതി മരിച്ചു
പ്രണയാഭ്യർഥന നിരസിച്ചു; കുത്തേറ്റ യുവതി മരിച്ചു
Monday, September 23, 2019 12:56 AM IST
മംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ അക്രമിയുടെ കുത്തേറ്റ യുവതി മരിച്ചു. ചിക്കമഗളൂരു ജില്ലയിലെ എൻആർ പുരയ്ക്കടുത്ത് ബാസപുര സ്വദേശിനിയായ ബിന്ദു(23)വാണു മരിച്ചത്. എൻആർ പുരയ്ക്കടുത്ത് മാഗല്‍ഗോഡില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ വീണുകിടന്ന ബിന്ദുവിനെ നാട്ടുകാരാണ് ബലഹന്നൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ബലഹന്നൂർ ഗാണ്ടിഗേശ്വരയിലെ മിഥുൻ ആണ് പ്രണയഭ്രാന്ത് മൂത്ത് യുവതിയെ കുത്തിക്കൊന്നത്. സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ അക്രമി രണ്ടുദിവസം മുമ്പ് കോടതിയിൽ കീഴടങ്ങിയിരുന്നു.


നാളുകളായി പ്രണയാഭ്യര്‍ഥനയുമായി ബിന്ദുവിന്‍റെ പിന്നാലെ നടന്നു ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു ഇയാൾ. പ്രണയാഭ്യർഥന നിരാകരിച്ചതോടെ പെട്ടെന്ന് പ്രകോപിതനായ അക്രമി ബിന്ദുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് മംഗളൂരു നഗരത്തില്‍ സമാനമായ രീതിയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ ജീവന്‍ മലയാളി നഴ്‌സ് നിമ്മി സ്റ്റീഫന്‍റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന് രക്ഷിക്കാനായിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺുകുട്ടിയെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ നിമ്മി മുന്നിട്ടിറങ്ങിയതോടെ നാട്ടുകാരും സഹായിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.