രാജ്യത്ത് ‘സാന്പത്തിക അടിയന്തരാവസ്ഥ’യെന്ന് കോൺഗ്രസ്
രാജ്യത്ത് ‘സാന്പത്തിക അടിയന്തരാവസ്ഥ’യെന്ന് കോൺഗ്രസ്
Tuesday, August 20, 2019 12:38 AM IST
ന്യൂഡൽഹി: സാന്പത്തികമാന്ദ്യം രൂക്ഷമാകുന്നതിനാൽ രാജ്യത്ത് ‘സാന്പത്തിക അടിയന്തരാവസ്ഥ’ പോലുള്ള സ്ഥിതി വിശേഷമാണെന്ന് കോണ്‍ഗ്രസ്. ഓട്ടോമൊബൈൽ, റിയൽ എസ്റ്റേറ്റ് മേഖലകളിലെയും സ്റ്റോക്ക്എക്സ്ചേഞ്ചുകളിലെയും തകർച്ചയും കൂടിവരുന്ന ധനകമ്മിയും രൂപയുടെ വിലയിടിവും വിദേശ നിക്ഷേപത്തിലെ കുറവും അടക്കം പത്തു കാരണങ്ങൾ നിരത്തിയാണ്, സാന്പത്തിക രംഗത്ത് ആശങ്കാജനകമായ സ്ഥിതിയാണെന്ന് എഐസിസി വക്താവ് മനു അഭിഷേക് സിംഗ്‌വി പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തിയത്.

യഥാർഥപ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് മോദി സർക്കാർ കാഷ്മീർ അടക്കം മറ്റു പല വിഷയങ്ങളും ഉയർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സാന്പത്തിക മേഖലയിൽ രാജ്യം പുറകോട്ടു പോകുന്നതിന്‍റെ വ്യക്തമായ സൂചനകളാണ് എല്ലാ തലങ്ങളിലുമുള്ളത്. കഴിവുകെട്ട സർക്കാർ എപ്പോഴും യഥാർഥ പ്രശ്നങ്ങളിൽ നിന്നും സർക്കാരിന്‍റെ പരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ വളഞ്ഞവഴി തേടുമെന്നതാണു ചരിത്രമെന്നും സിംഗ്‌വി ചൂണ്ടിക്കാട്ടി.

സാന്പത്തിക ന്ദ്യം മറികടക്കാൻ എന്തു ചെയ്യണമെന്നു പോലും അറിയാതെ കേന്ദ്രസർക്കാർ കുഴങ്ങുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. രാജ്യത്തെ വാഹനനിർമാണ മേഖലയിലെ തളർച്ച അതീവ ഗുരുതരമാണ്. വാഹന വില്പനയിലെ ഇടിവു മൂലം രാജ്യത്ത് 280 കാർ വില്പന കേന്ദ്രങ്ങൾ പൂട്ടുകയും 30,000 പേർക്കു തൊഴിൽ നഷ്ടമാവുകയും ചെയ്തു. വരും മാസങ്ങളിൽ ഈ മേഖലയിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് ആശങ്ക.


മുൻ വർഷത്തെ അപേക്ഷിച്ച് വാഹനങ്ങളുടെ വില്പന 31 ശതമാനം കുറഞ്ഞതായി ഓട്ടോമൊബൈൽ നിർമാതാക്കളുടെ സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നു. 2018 ജൂലൈയിൽ 2,90,931 വാഹനങ്ങൾ വിറ്റപ്പോൾ കഴിഞ്ഞ ജൂലൈയിൽ വിറ്റത് 2,00,790 എണ്ണമാണ്. 90,141 വാഹനങ്ങളുടെ വില്പനയാണ് ഈ വർഷം ജൂലൈയിൽ മാത്രം കുറഞ്ഞത്. ഒന്പതു വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. വാഹന വായ്പകളിലും 5.1 ശതമാനം ഇടിവുണ്ട്.

അഞ്ചു വർഷത്തിനിടയിലെ കൂടിയ മാന്ദ്യമാണ് ഇപ്പോഴുള്ളതെന്നും സിംഗ്‌വി വിശദീകരിച്ചു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.