സർക്കാർ വീട്ടിൽനിന്നിറങ്ങാൻ മുൻ എംപിമാർക്ക് അന്ത്യശാസനം
Tuesday, August 20, 2019 12:38 AM IST
ന്യൂഡൽഹി: ഇനിയും വീടുവിട്ടിറങ്ങിയില്ലെങ്കിൽ വെള്ളവും വെളിച്ചവും മുട്ടിക്കുമെന്ന് മുൻ എംപിമാർക്ക് താക്കീതുനൽകി കേന്ദ്രസർക്കാർ. മുൻ എംപിമാർ ഒൗദ്യോഗിക വസതി ഒഴിഞ്ഞുകൊടുത്തില്ലെങ്കിൽ കുടിവെള്ളവും വൈദ്യുതിയും കട്ട് ചെയ്യാൻ നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രം. പതിനാറാം ലോക്സഭ പിരിച്ചു വിട്ടതിനെത്തുടർന്ന് എല്ലാ മുൻ എംപിമാരോടും ഡൽഹിയിലെ ഒൗദ്യോഗിക വസതികൾ ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും ഒടുവിലായി വീടുകൾ ഒഴിയാൻ ഏഴു ദിവസമാണ് അനുവദിച്ചിരുന്നത്. എന്നാൽ, മൂന്നു ദിവസം കഴിഞ്ഞതോടെ വീടുകൾ വേഗം ഒഴിഞ്ഞില്ലെങ്കിൽ ഈ വസതികളിലെ വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നാണ് ഹൗസിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ. പാട്ടീൽ പറഞ്ഞത്.

ഒൗദ്യോഗിക വസതികളിൽ നിലവിൽ ഇരുന്നൂറോളം മുൻ എംപിമാരാണു കഴിയുന്നത്. നഗര ഹൃദയത്തിലെ വിശാല ബംഗ്ലാവുകളിലാണ് ഇവരിലേറെയും. കാലാവധി പൂർത്തിയായ ലോക്സഭ പിരിച്ചു വിട്ടാൽ ഒരു മാസത്തിനുള്ളിൽ മുൻ എംപിമാർ വീടുകൾ ഒഴിഞ്ഞു കൊടുക്കണമെന്നാണു ചട്ടം. ഇവർ വീടുകൾ ഒഴിഞ്ഞു കൊടുക്കാത്തതിനെത്തുടർന്ന് പുതിയ കേരള എംപിമാർ അടക്കം താത്കാലിക സ്ഥലങ്ങളിലാണ് കഴിഞ്ഞ സമ്മേളന കാലത്തു താമസിച്ചിരുന്നത്.


കേരളത്തിൽ നിന്നുള്ള മിക്ക എംപിമാരും കേരള ഹൗസിലാണു കഴിഞ്ഞിരുന്നത്. മുൻകാലങ്ങളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് സ്ഥിരം വീടുകൾ അനുവദിച്ചു കിട്ടുന്നതുവരെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ആ പതിവ് അവസാനിപ്പിച്ചു. പതിനേഴാം ലോക്സഭയിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 260 എംപിമാരാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.