ലോക്സഭയിലേക്ക് 78 വനിതകൾ
ലോക്സഭയിലേക്ക് 78 വനിതകൾ
Saturday, May 25, 2019 12:54 AM IST
ന്യൂഡൽഹി: ലോക്സഭയിലേക്ക് ഇത്തവണ വിജയിച്ചത് 78 വനിതകൾ. ഉത്തർപ്രദേശും പശ്ചിമബംഗാളുമാണു കൂടുതൽ വനിതകളെ വിജയിപ്പിച്ച സംസ്ഥാനങ്ങൾ-11 വീതം. കോൺഗ്രസ് 54ഉം ബിജെപി 53ഉം വനിതകളെ സ്ഥാനാർഥികളാക്കിയിരുന്നു. 17-ാം ലോക്സഭയിലാണ് ഏറ്റവും അധികം വനിതകളുള്ളത്. 14 ശതമാനമാണ് ഇത്തവണ വനിതാ പ്രാതിനിധ്യം. 16-ാം ലോക്സഭയിൽ 64 വനിതകകളാണുണ്ടായിരുന്നത്.


കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, മേനകഗാന്ധി, സ്മൃതി ഇറാനി, റീത്ത ബഹുഗുണ, കനിമൊഴി, പ്രജ്ഞാ സിംഗ് ഠാക്കൂർ, ഹർസിമ്രത് കൗർ, ഹേമമാലിനി, സുപ്രിയ സുലെ, ഭാവന ഗവാലി തുടങ്ങിയവരാണു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട പ്രമുഖർ. എട്ടാം തവണയാണു മേനക ഗാന്ധി ലോക്സഭാംഗമാകുന്നത്. ഒഡീഷയിൽ‌ ബിജു ജനതാ ദളിന്‍റെ ഏഴു വനിതാ സ്ഥാനാർഥികളിൽ ആറു പേരും വിജയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.