50 ശതമാനം വിവിപാറ്റ് സ്ലിപ്പ് എണ്ണണം; പ്രതിപക്ഷം വീണ്ടും കോടതിയിലേക്ക്
50 ശതമാനം വിവിപാറ്റ് സ്ലിപ്പ് എണ്ണണം; പ്രതിപക്ഷം വീണ്ടും കോടതിയിലേക്ക്
Monday, April 15, 2019 12:11 AM IST
ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ അവിശ്വാസം പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ വീണ്ടും ഒറ്റക്കെട്ടായി രംഗത്ത്. ബാലറ്റ് പേപ്പറിലേക്കു മടങ്ങണം അല്ലെങ്കിൽ 50 ശതമാനം വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ എണ്ണാൻ തയാറാകണമെന്നു ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം ആവശ്യപ്പെട്ടു.

ഒരു മണ്ഡലത്തിൽ നിന്നുള്ള അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ മാത്രം എണ്ണിയാൽ മതിയെന്ന സുപ്രീംകോടതി ഉത്തരവിൽ തൃപ്തിയില്ലെന്നും പുനഃപരിശോധന ഹർജിയുമായി വീണ്ടും കോടതിയെ സമീപിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിൽ ഇരുപതിലധികം പ്രതിപക്ഷ പാർട്ടി നേതാക്കളാണ് ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തത്.

നിരവധി രാജ്യങ്ങൾ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ പരീക്ഷിച്ചതിനു ശേഷം ബാലറ്റ് പേപ്പറിലേക്കു മടങ്ങിപ്പോയി. ഇവിഎമ്മുകൾക്ക് വിശ്വാസ്യത കുറഞ്ഞ സാഹചര്യത്തിൽ ഇതുതന്നെ മതിയെന്നു വാശിപിടിക്കുന്നത് എന്തുകൊണ്ടാണെന്നും ചന്ദ്രബാബു നായിഡു ചോദിച്ചു. അല്ലെങ്കിൽ വിവിപാറ്റുകളിലെ 50 ശതമാനം പേപ്പർ സ്ലിപ്പുകൾ എണ്ണാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 50 ശതമാനം വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ എണ്ണിയാൽ ആറു ദിവസമെങ്കിലും എടുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞത്. പേപ്പർ ബാലറ്റുകൾ എണ്ണുന്ന കാലത്ത് 24 മണിക്കൂറാണ് പൂർണ ഫലത്തിനായി എടുത്തിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും വിശ്വാസം നഷ്ടപ്പെടുത്തിയെന്നും നായിഡു ആരോപിച്ചു.

ആദ്യ ഘട്ട വോട്ടെടുപ്പിൽ ആന്ധ്ര പ്രദേശിൽ മാത്രം ഒൗദ്യോഗിക കണക്കുകൾ പ്രകാരം 4583 ഇവിഎമ്മുകൾ തകരാറായെന്നാണ് പറയുന്നതെന്നു ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി. ഒരു പാർട്ടിക്കു നേരെയുള്ള ബട്ടണിൽ അമർത്തുന്പോൾ വോട്ട് മറ്റൊരു പാർട്ടിക്കു പോകുന്നെന്ന പരാതി ആദ്യഘട്ട വോട്ടെടുപ്പിൽ ഉയർന്നിട്ടുണ്ട്.


ഏതു ചിഹ്നത്തിലാണു വോട്ട് ചെയ്തതെന്നു വിവിപാറ്റിലുള്ള സ്ക്രീനിൽ മൂന്ന് സെക്കൻഡ് മാത്രമേ കാണാനാകൂ. എന്തുകൊണ്ടാണ് അത് ഏഴ് സെക്കൻഡ് ആക്കാത്തതെന്നു കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി ചോദിച്ചു. എല്ലാ പരാതികളും ബിജെപിക്കെതിരേ മാത്രം ഉയരുന്നത് എന്തുകൊണ്ടാണെന്നും വോട്ടിംഗ് മെഷീനിലെ തകരാർ ആണ് പ്രശ്നമെങ്കിൽ മറ്റു പാർട്ടികളുടെ സ്ഥാനാർഥികൾക്ക് മാറി വോട്ട് വീഴാത്തത് എന്തുകൊണ്ടാണെന്നുമായിരുന്നു ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളിന്‍റെ ചോദ്യം.

ലോക്സഭാ തെരഞ്ഞെടുപ്പിലെ 50 ശതമാനം വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിലാണ് ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നു സുപ്രീം കോടതി ഉത്തരവിട്ടത്. എല്ലാ നിയമസഭ മണ്ഡലത്തിലെയും ഓരോ ബൂത്തിലെ വിവിപാറ്റ് സാന്പിൾ രീതിയിൽ എണ്ണാനായിരുന്നു കമ്മീഷൻ തീരുമാനിച്ചത്. സുപ്രീം കോടതി അത് അഞ്ചാക്കി വർധിപ്പിച്ചു.

പേപ്പർ സ്ലിപ്പുകൾ എണ്ണുന്നതിന് ഉദ്യോഗസ്ഥരുടെ വലിയ തോതിലുള്ള സാന്നിധ്യവും അടിസ്ഥാന സൗകര്യങ്ങളുടെ വർധനവും ആവശ്യമാണെന്ന കമ്മീഷന്‍റെ വിശദീകരണം അംഗീകരിച്ച് 50 ശതമാനം എണ്ണുന്നത് അപ്രായോഗികമാണെന്നു കോടതി വിലയിരുത്തുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.