സാന്പത്തിക സംവരണ ബില്ലിനെതിരേ ഹർജി
സാന്പത്തിക സംവരണ ബില്ലിനെതിരേ ഹർജി
Friday, January 11, 2019 12:34 AM IST
ന്യൂഡൽഹി: പാർലമെന്‍റ് പാസാക്കിയ സാന്പത്തിക സംവരണ ബില്ലിനെതിരേ സുപ്രീം കോടതിയിൽ ഹർജി. ബില്ലിലെ വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി യൂത്ത് ഫോർ ഇക്വാളിറ്റി എന്ന എൻജിഒയാണ് ഹർജി നൽകിയത്.

ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതിയിലെ ഒൻപതംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സാന്പത്തിക നിലവാരം കണക്കാക്കി സംവരണം ഏർപ്പെടുത്താനാവില്ലെന്നു ഹർജിക്കാർ വാദിക്കുന്നു. സർക്കാർ ജോലിയിലും ഉന്നത വിദ്യാഭ്യാസത്തിലും പത്ത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള 124-ാം ഭരണഘടനാ ഭേദഗതി ബിൽ ബുധനാഴ്ചയാണ് രാജ്യസഭ പാസാക്കിയത്. ജനുവരി ഏഴിനു മന്ത്രിസഭാ യോഗം അംഗീകരിച്ച് മൂന്നു ദിവസത്തിനുള്ളിൽ ബിൽ പാസാക്കിയെടുക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി രാഷ്‌ട്രപതിയുടെ അംഗീകാരത്തിനു വിടാനിരിക്കേയാണ് ബില്ലിനെതിരേ സുപ്രീം കോടതിയിൽ ഹർജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.