നിരീക്ഷകസമിതി: സർക്കാർ സുപ്രീംകോടതിയിൽ
നിരീക്ഷകസമിതി: സർക്കാർ സുപ്രീംകോടതിയിൽ
Friday, December 7, 2018 12:59 AM IST
ന്യൂഡൽഹി: ശബരിമലയിൽ നിരീക്ഷണത്തിനായി നിയോഗിച്ച മൂന്നംഗ സമിതിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഹൈക്കോടതി നടപടി പോലീസിന്‍റെ പരമാധികാരത്തിൻ മേലുള്ള കടന്നു കയറ്റമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. പോലീസിന്‍റെ പ്രവർത്തനത്തെയാകെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ ആവശ്യം.

ക്രമസമാധാനപാലനത്തിൽ കോടതി ഇടപെടാറില്ല. ദൈനംദിന ക്രമസമാധാന പാലനത്തിലും സുരക്ഷാ, തിരക്ക് ക്രമീകരണ സംവിധാനങ്ങളിലും ഇടപെടാൻ നിരീക്ഷകർക്ക് അധികാരം നൽകി പോലീസിനെയും മറ്റുവകുപ്പുകളെയും നിയന്ത്രിക്കുകയാണ്. ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് കൂടുതൽ പോലീസിനെ വിന്യസിച്ചതെന്നും സർക്കാർ വിശദീകരിക്കുന്നു.


ഇന്‍റലിജൻസ് വിവരത്തിന്‍റെ കൂടി അടിസ്ഥാനത്തിൽ പോലീസ് കാര്യക്ഷമമായി സുരക്ഷാ സംവിധാനമൊരുക്കി. പോലീസ് ഉദ്യോഗസ്ഥരിൽ ഹൈക്കോടതിയും സംതൃപ്തി പ്രകടിപ്പിച്ചിരുന്നു.ഭക്തർക്കെതിരെ പൊലീസ് അതിക്രമം ഒന്നുപോലും ചൂണ്ടിക്കാട്ടിയിട്ടില്ല. നിലവിൽ സ്പെഷൽ കമ്മീഷണറും ഉന്നതാധികാര സമിതിയുമിരിക്കെ നിരീക്ഷകരുടെ സംഘത്തെ നിയോഗിച്ചത് ഏകപക്ഷീയവും നിയവിരുദ്ധവും അധികാര വിഭജനത്തിന്‍റെ അടിസ്ഥാന ഭരണഘടനാ തത്വത്തിന്‍റെ ലംഘനവുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.