ഡോക്ടർമാരുടെ സേവനസന്നദ്ധത ആരോഗ്യമേഖലയ്ക്ക് അഭിമാനം: മന്ത്രി വീണാ ജോർജ്
ഡോക്ടർമാരുടെ സേവനസന്നദ്ധത  ആരോഗ്യമേഖലയ്ക്ക് അഭിമാനം:  മന്ത്രി വീണാ ജോർജ്
Friday, July 1, 2022 1:15 AM IST
തിരുവനന്തപുരം: ഡോക്ടർമാരുടെ സേവനസന്നദ്ധത ആരോഗ്യ മേഖലയ്ക്ക് അഭിമാനകരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടർമാരുടെ സേവനത്തിന്‍റെ മാഹാത്മ്യം സമൂഹത്തെ ഏറ്റവും കൂടുതൽ ബോധ്യപ്പെടുത്തുന്ന കാലഘട്ടത്തിലൂടെയാണു നാം കടന്നു പോകുന്നത്.

സാമൂഹിക പ്രതിബദ്ധതയും അർപ്പണമനോഭാവവുമുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ കഠിന പ്രയത്നംകൊണ്ടാണ് കോവിഡ് പോലെയുള്ള മഹാമാരികളെ പ്രതിരോധിക്കാനായതെന്നും മന്ത്രി പറഞ്ഞു. ഡോക്ടേഴ് ദിന സന്ദേശത്തിലാണു മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആരോഗ്യ സ്ഥാപനങ്ങൾക്കും ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും നേരേ ഒരുതരത്തിലുള്ള ആക്രമണങ്ങളും പാടില്ല. നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായി പ്രയത്നിക്കുന്നവരാണവർ. അവർക്കു ഭയരഹിതമായി ജോലിചെയ്യാനുള്ള അന്തരീക്ഷമൊരുക്കണം. ചെറിയ പ്രശ്നങ്ങളുടെ പേരിലുള്ള ഇത്തരം പ്രതികരണങ്ങൾ മറ്റു രോഗികളെപ്പോലും ബാധിക്കാറുണ്ട്.


ആരോഗ്യമേഖലയുടെ പുരോഗതിക്കു ഡോക്ടർമാർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദേശീയ ആരോഗ്യസൂചികയിൽ കേരളം ഇപ്പോഴും ഒന്നാമതാണ്. ഏറ്റവും കുറവ് മാതൃ-ശിശു മരണമുള്ള സംസ്ഥാനവും പബ്ലിക് അഫയേഴ്സ് ഇൻഡെക്സിൽ ഏറ്റവും മികച്ച സംസ്ഥാനവുമാണ് കേരളം. 146 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻക്യുഎഎസ് നേടിയെടുക്കാനായത്. രോഗീ പരിചരണത്തോടൊപ്പം ആരോഗ്യമേഖലയുടെ പുരോഗതിക്കായും പ്രവർത്തിക്കുന്നവരാണു നമ്മുടെ ഡോക്ടർമാർ. എല്ലാ ഡോക്ടർമാർക്കും മന്ത്രി ആശംസകൾ നേർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.