ദേശീയപാതയിൽ ചതിക്കുഴികൾ; അപകടപരമ്പര
Saturday, July 6, 2024 1:31 AM IST
ചാവക്കാട്: നിങ്ങൾ സഞ്ചരിക്കുന്നത് ദേശീയപാതയിലാണെങ്കിലും കണ്ണൊന്നുതെറ്റിയാൽ വണ്ടി മറിയും. കാരണം പാത നിറയെ ചതിക്കുഴികളാണ്.

ദേശീയപാത 66ന്‍റെ നിർമാണം നടക്കുന്നിടത്ത് ഒരുതരത്തിലുള്ള സുരക്ഷാനടപടികളും എടുക്കാത്തത് അപകടത്തിന് കാരണമാകുന്നു. ഇരുചക്ര - കാർ അപകടങ്ങൾ പതിവായി, പ്രത്യകിച്ച് രാത്രികാലങ്ങളിൽ. റോഡിനോടുചേർന്ന് കാന നിർമാണത്തിനും മറ്റുമായി മണ്ണെടുത്ത് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലമായതോടെ കുഴികളിൽ വെള്ളംനിറഞ്ഞു.

റോഡ് നിർമാണംനടക്കുന്ന ഭാഗം ഏതെന്നറിയാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രി ബുദ്ധിമുട്ട് ഏറുന്നു. പലയിടത്തും സർവീസ് റോഡിലൂടെയാണ് ഗതാഗതം. എന്നാൽ സർവീസ് റോഡ് അവസാനിക്കുന്നതിനെക്കുറിച്ച് ദീർഘദൂരയാത്രികർക്ക് അറിയാത്തത് അപകടത്തിന് വഴിവയ്ക്കുന്നു.


നിർമാണസ്ഥലങ്ങളിൽ ദിശാബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ദേശീയപാതയ്ക്കുവേണ്ടി പൊളിക്കുന്ന കെട്ടിടങ്ങൾ മുഴുവനായി പൊളിച്ചുനീക്കാത്തതും അപകട ഭീഷണിയുയർത്തുന്നുണ്ട്.
ഇതിനെതിരെ നാട്ടുകാരും പൊതുപ്രവർത്തകരും പലതവണ ദേശീയപാത അധികൃതരെയും ജോലിക്കാരേയും നേരിൽകണ്ട് അപകടസ്ഥിതികൾ ധരിപ്പിച്ചെങ്കിലും അവര്‌ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണെന്ന് ആരോപണമുണ്ട്.