പാട്ട് പൂവിടർത്തും, ഇവരുടെ ജീവിതങ്ങളിൽ
Saturday, July 6, 2024 1:31 AM IST
തൃശൂർ: പാട്ടുപാടി ആസ്വാദക ഹൃദയങ്ങൾ കീഴടക്കാനൊരുങ്ങി ഫാ. പോൾ പൂവത്തിങ്കലും കുട്ടികളും. തൃശൂരിൽ ഇന്നു നടക്കുന്ന ഭിന്നശേഷിക്കാരുടെ ഗാനമേളയിൽ പങ്കെടുക്കുന്നത് ന്യൂറോളജി മ്യൂസിക് തെറാപ്പിയിലൂടെ സംഗീതത്തെ ജീവതാളമാക്കി പാട്ടിന്‍റെ പാലാഴി തീർക്കുന്ന 15ഓളം ഗായകരാണ്. പരിമിതികളുടെപേരിൽ വീടിന്‍റെ മുറികളിൽ ഒതുങ്ങാതെ തങ്ങൾക്കും കഴിവുകളുണ്ടെന്ന് തെളിയിക്കുകയാണ് ഈ പ്രതിഭകൾ. ചേതന സംഗീത നാട്യ അക്കാദമിയുടെയും ചേതന ഗാനശ്രമത്തിന്‍റെയും മാതാപിതാക്കളുടെയും സംയുക്താഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി ഹാളിൽ വൈകീട്ട് 5.30നാണ് ഗാനമേള.

ആധുനിക സംഗീത ചികിത്സാരീതിയിലൂടെ മുന്നേറുന്ന കുട്ടികളാണ് ആലാപനമാധുര്യത്താൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുക. കച്ചേരിയിൽ അടക്കം പ്രാവീണ്യം തെളിയിച്ച തൃശൂർ സ്വദേശികളായ കിരണും പൂജയും ലളിതഗാനാവതരണത്തിലൂടെ ശ്രദ്ധേയനായ വിഷ്ണുപ്രസാദും അടക്കം 12 ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളുമാണ് ഗാനമേളയുടെ ഭാഗമാകുന്നത്. ദുബായിയിൽ നിന്നു ഓണ്‍ലൈനിലൂടെ കീബോർഡ് അവതരണവുമായി നിഹാലും ചേരുന്നതോടെ പതിവു ഗാനമേളകളിൽനിന്നു വ്യത്യസ്‍തമായ അനുഭവമാകും.


വർഷങ്ങൾക്കുമുന്പ് ബോംബെയിൽ നടന്ന ന്യൂറോളജി ഫൗണ്ടേഷന്‍റെ ശില്പശാലയിൽ നിന്നുലഭിച്ച അറിവുകളാണ് പാടുംപാതിരിയെന്നറിയപ്പെടുന്ന ഫാ. പോൾ പൂവത്തിങ്കലിനെ ഇത്തരമൊരാശയത്തിന് തുടക്കമിടാൻ പ്രേരിപ്പിച്ചത്.

സംഗീതത്തിലൂടെ മസ്തിഷകത്തിന്‍റെ വളർച്ച സാധ്യമാകുമെന്നു തിരിച്ചറിയാനും, അതിലൂടെ ഭിന്നശേഷി കുട്ടികളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ നേരിട്ട് മനസിലാക്കാനും കഴിഞ്ഞതോടെ ന്യൂറോളജിക് മ്യൂസിക് തെറാപ്പി കൂടുതൽ പേരിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങി.
നിലവിൽ മറ്റിടങ്ങളിൽനിന്നു സാന്പത്തിക സഹായങ്ങളൊന്നും ലഭിക്കുന്നില്ലെങ്കിലും മാതാപിതാക്കളുടെ പിന്തുണയും മറ്റും പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ തനിക്ക് പ്രചോദനമേകുന്നുവെന്നു ഫാ. പോൾ പൂവത്തിങ്കൽ പറഞ്ഞു. നിലവിൽ ചികിത്സാരീതി 60 ശതനമാനത്തോളം വിജയം കണ്ടിട്ടുണ്ട്. മന്ത്രി കെ. രാജൻ ഗാനമേളയുടെ ഉദ്ഘാടനം നിർവഹിക്കും.