സ്പെഷൽ അജൻഡ കത്തിച്ച് പ്രതിപക്ഷം
Thursday, July 4, 2024 12:06 AM IST
തൃശൂർ: ഭൂരിപക്ഷം നഷ്ടപ്പെടുമെന്നു തിരിച്ചറിഞ്ഞാണ് സ്പെഷൽ കൗണ്‍സിൽ യോഗം അവസാനനിമിഷം മാറ്റിവച്ചതെന്നു കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ. ഭൂരിപക്ഷം നഷ്ടപ്പെട്ട മേയർ രാജിവച്ചു പുറത്തുപോകണം. നിയമവിരുദ്ധമായാണു കൗണ്‍സിൽ കൂടുന്നതും മുന്നറിയിപ്പില്ലാതെ മാറ്റിവയ്ക്കുന്നതും. അടിയന്തരയോഗം മാറ്റിവച്ചതിനു പിന്നാലെ പ്രകടനമായെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലർമാർ സ്പെഷൽ അജൻഡ കത്തിച്ചുനടത്തിയ പ്രതിഷേധം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ വൈകിട്ടു 4.30ന് സ്പെഷൽ കൗണ്‍സിൽ യോഗത്തിനുള്ള അജൻഡ തലേന്നു രാത്രിയാണു കൗണ്‍സിലർമാർക്കു നൽകിയത്. കോണ്‍ഗ്രസ് കൗണ്‍സിലർമാർ എത്തുന്പോൾ ഹാളിന്‍റെ മൂന്നു വാതിലുകളും പൂട്ടിയനിലയിലായിരുന്നു. കൗണ്‍സിൽ മാറ്റിവച്ചെന്നതു രേഖാമൂലം കൗണ്‍സിലർമാരെ അറിയിക്കാൻ മേയർക്കും സിപിഎം നേതൃത്വത്തിനും സാധിച്ചില്ല. രേഖാമൂലം അറിയിക്കണമെന്നാണു നിയമം. അറിയിപ്പു കൈപ്പറ്റിയെന്നു കൗണ്‍സിലർമാരുടെ കൈയൊപ്പു വാങ്ങേണ്ടതുണ്ട്. ഇതൊന്നും പാലിക്കാതെയാണു നിയമവിരുദ്ധമായി കൗണ്‍സിൽ കൂടുന്നതും മാറ്റിവയ്ക്കുന്നതുമെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.

കോണ്‍ഗ്രസിനുപുറമേ സിപിഐ, ജനതാദൾ, കേരള കോണ്‍ഗ്രസ്-എം, സ്വതന്ത്രർ അടക്കം ഭരണപക്ഷത്തുനിന്ന് 12 പേർ ബഹിഷ്കരിക്കുമെന്നു വ്യക്തമായതിനാലാണു മേയറും സിപിഎമ്മും ഹാൾ അടച്ചുപൂട്ടി കൗണ്‍സിൽ ഇല്ലെന്ന സന്ദേശം നൽകിയത്. ഇതിനുപിന്നാലെ പ്രകടനമായിവന്ന കോണ്‍ഗ്രസ് കൗണ്‍സി ലർമാർ സ്പെഷൽ അജൻഡ കത്തിച്ചു പ്രതിഷേധിച്ചു.

65 കോടി രൂപയുടെ പദ്ധതികൾ ചർച്ചയില്ലാതെ പാസാക്കാനായിരുന്നു മേയറുടെയും സിപിഎമ്മിന്‍റെയും ശ്രമം. അടിയന്തരപ്രധാന്യമില്ലാത്ത ഏഴ് അജൻഡകളാണു സ് പെഷൽ കൗണ്‍സിലിലൂടെ ചർ ച്ചയില്ലാതെ പാസാക്കാൻ ശ്രമിച്ചത്. ഇതു പരാജയപ്പെടുത്തിയ ഭരണപക്ഷ കൗണ്‍സിലർമാരെയും സ്വതന്ത്രരെയും അഭിനന്ദിക്കുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിനിടയിലും അഴിമതിക്കെതിരേ പ്രതികരിക്കാൻ തയാറായതു സ്വാഗതാർഹമാണെ ന്ന് രാജൻ പല്ലൻ പറഞ്ഞു.

കോർപറേഷൻ പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറന്പിൽ, ശ്യാമള മുരളീധരൻ, കൗണ്‍സിലർമാരായ സിന്ധു ആന്‍റോ, അഡ്വ. വില്ലി എന്നിവർ പ്രസംഗിച്ചു. കൗണ്‍സിലർമാരായ ലാലി ജെയിംസ്, എൻ.എ. ഗോപകുമാർ, കെ. രാമനാഥൻ, എബി വർഗീസ്, വിനേഷ് തയ്യിൽ, സുനിത വിനു, റെജി ജോയി, നിമ്മി റപ്പായി, രെന്യ ബൈജു, മേഴ്സി അജി എന്നിവർ നേതൃത്വം നൽകി.

ഭരണപക്ഷത്തിനേറ്റ കനത്ത
പരാജയം: ജോണ്‍ ഡാനിയൽ

തൃശൂർ: ക്വാറം തികയാത്തതുമൂലം കൗണ്‍സിൽ യോഗം മാറ്റിവയ്ക്കേണ്ടിവന്നതു ഭരണപക്ഷത്തിനേറ്റ കനത്ത പരാജയമാണെന്നു കൗണ്‍സിലർ ജോണ്‍ ഡാനിയൽ. കൗണ്‍സിൽ വിളിച്ചുചേർക്കാൻ കഴിയാത്ത മേയർ രാജിവയ് ക്കണം. സ്വന്തം പക്ഷത്തുള്ള കൗണ്‍സിലർമാർക്കുപോലും മേയറിൽ വിശ്വാസം നഷ്ടപ്പെട്ടു.

യോഗം വിളിക്കാൻ ആവശ്യമുള്ള 19 പേരുടെ പിന്തുണപോലും ഉറപ്പിക്കാൻ കഴിഞ്ഞില്ല. മുൻകൂർ അംഗീകാരം നൽകിയ അജൻഡകൾ മാത്രമാണ് ഇന്നത്തെ കൗണ്‍സിൽ യോഗത്തിൽ ഉൾപ്പെടുത്തിയത്. സ്പെഷൽ കൗണ്‍സിൽ വിളിക്കുന്പോൾ മുൻകൂർ അജൻഡകൾ ഉൾപ്പെടുത്തുന്നതു ചട്ടപ്രകാരം ശരിയല്ലെന്നും ജോണ്‍ ഡാനിയൽ പറഞ്ഞു.