പി ആൻഡ് ടി കോളനിയിലെ ചോർച്ച : സർക്കാർ അന്വേഷിക്കണമെന്ന് ഹൈബി ഈഡൻ എംപി
Sunday, June 30, 2024 4:22 AM IST
തോപ്പുംപടി: പ്രതീക്ഷയോടെ ജീവിക്കാനെത്തിയ പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച് ജിസിഡിഎയും സിപിഎം ജില്ലാ കമ്മിറ്റിയും നിർമാണത്തിൽ നടത്തിയ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ഹൈബി ഈഡൻ എംപി.

തോപ്പുംപടി മുണ്ടംവേലിയിലെ പി ആൻഡ് ടി കോളനി സമുച്ചയത്തിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയ്ക്കും അഴിമതിക്കുമെതിരേ സംയുക്ത ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

17 കോടി മുടക്കി നിർമാണം പൂർത്തികരിച്ച കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് രണ്ട് മാസങ്ങൾക്ക് ശേഷം കെട്ടിടത്തിൽ നിന്ന് സെപ്റ്റിക് മാലിന്യം റോഡിലേക്ക് ഒഴുകുന്ന അവസ്ഥയിലായി.

പിന്നീട് മഴ തുടങ്ങിയതോടെ കെട്ടിടത്തിന് ഉള്ളിൽ വെള്ളം ചോർന്ന് കെട്ടിടത്തിൽ താമസിക്കുവാൻ സാധിക്കാത്ത സാഹചര്യമായി വിഷയത്തിൽ തുടർ സമരങ്ങളുമായി പാർട്ടി മുന്നോട്ട് പോകുമെന്നും ഹൈബി ഈഡൻ പറഞ്ഞു. പി.പി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎൽഎ, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, മുൻമന്ത്രി ഡൊമിനിക് പ്രസന്‍റേഷൻ തുടങ്ങിയവർ പ്രസംഗിച്ചു.