ട്രാഫിക് സിഗ്നൽ ലൈറ്റുകൾ: അറ്റകുറ്റപണികൾ ആരംഭിച്ചു
Saturday, June 29, 2024 5:02 AM IST
കൂത്താട്ടുകുളം: നഗരത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐറിസ് കന്പനിയുടെ ടെക്നിക്കൽ ടീം എത്തി നിലവിലെ ട്രാഫിക് സിഗ്നൽ കണ്‍ട്രോൾ യൂണിറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധിച്ചു.

പൂർണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ലൈറ്റുകൾ കെഎസ്ഇബി ലൈനിലേക്ക് മാറ്റിയ ശേഷമാണ് പരിശോധനകൾ നടത്തിയത്. നിലവിലെ ട്രാഫിക് ലൈറ്റുകൾക്ക് പുറമെ ഇടറോഡുകളിൽ നിന്നെത്തുന്ന വാഹനങ്ങൾ കാണും വിധം കൂടുതൽ ലൈറ്റുകൾ ഇവിടെ സ്ഥാപിക്കും.

ഇതോടൊപ്പം തന്നെ മാർക്കറ്റ് റോഡും എംസി റോഡും ചേരുന്ന ഭാഗത്തെ താത്കാലിക ബസ് സ്റ്റോപ്പ് ഇവിടെനിന്ന് മാറ്റും. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

പോലീസിന്‍റെയും നഗരസഭാ അധികൃതരുടെയും മേൽനോട്ടത്തിലായിരുന്നു പരിശോധനകൾ. ഒരാഴ്ചയ്ക്കകം ലൈറ്റുകൾ പൂർണമായും പ്രവർത്തനസജ്ജമാക്കാൻ കഴിയും. മീഡിയ കവല ഭാഗത്ത് അപകടങ്ങൾ വർധിച്ചതിനാൽ ഈ ഭാഗത്തും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.