വിദേശികൾ മയക്കുമരുന്നുമായി പിടിയിലായ കേസിൽ അന്വേഷണം ഡൽഹിയിലേക്ക്
Saturday, June 29, 2024 4:43 AM IST
നെടുമ്പാശേരി : വൻ മയക്കുമരുന്ന് ശേഖരവുമായി വിദേശ വനിതയും പുരുഷനും വിമാനത്താവളത്തിൽ പിടിയിലായ കേസിൽ അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുന്നു. ടാൻസാനിയൻ സ്വദേശികളായ ഒമാരി അതുമാനി ജോംഗോ, വെറോണിക്ക എന്നിവർ ഒരാഴ്ച മുൻപാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ പിടിയിലായത്. ഇരുവരും ചേർന്ന് 3287 ഗ്രാം കൊക്കെയ്നാണ് വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരാഴ്ചകൊണ്ടാണ് ഇവരുടെ വയറ്റിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൊക്കെയിൻ പൂർണമായും പുറത്തെടുക്കാനായത്. കണ്ടെടുത്ത മയക്കുമരുന്നിന് 33 കോടി രൂപ വില വരും.

എത്യോപ്യയിൽ നിന്ന് ദോഹ വഴിയാണ് ഇവർ നെടുമ്പാശേരിയിലെത്തിയത്. ഇവിടെ നിന്നും ഡൽഹിയിലേക്ക് പോകാനായിരുന്നു പദ്ധതി. ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റും ഇവരുടെ കൈവശമുണ്ടായിരുന്നു. മയക്കുമരുന്ന് ഡൽഹിയിൽ കൈമാറാനായിരുന്നു പദ്ധതിയെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ വ്യക്തമാക്കിയത്.

ഇതേത്തുടർന്നാണ് ഡിആർഐയുടെ അന്വേഷണം ഡൽഹിയിലേക്ക് നീണ്ടത്. പ്രതികളുമായി വാട്സ്ആപ്പിൽ ബന്ധപ്പെട്ട നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം.

മയക്കുമരുന്ന് സ്വീകരിക്കാനെത്തുന്നവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ തങ്ങൾക്ക് അറിയില്ലെന്നാണ് പിടിയിലായവർ ആവർത്തിച്ച് പറയുന്നത്. എന്നാൽ ഇവരിൽ നിന്ന് ലഭിച്ച മറ്റ് ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.