വയറിളക്ക രോഗങ്ങളും വ്യാപകം: കാലവർഷത്തോടൊപ്പം വൈറൽപനിയും വർധിച്ചു
Friday, June 28, 2024 3:45 AM IST
തൊടുപുഴ: കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിൽ വൈറൽ പനിയും വയറിളക്ക രോഗങ്ങളും വ്യാപകമാകുന്നു. ഇതോടൊപ്പം മറ്റു പകർച്ചവ്യാധികളും വിവിധ മേഖലകളിൽ പിടിമുറുക്കുന്നുണ്ട്.

കുട്ടികളിലും മുതിർന്നവരിലും വൈറൽപനി വ്യാപകമായി പിടിപെട്ടിട്ടുണ്ട്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. എലിപ്പനിയും മഞ്ഞപ്പിത്തവും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പകർച്ചവ്യാധികൾ പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെങ്കിലും ജാഗ്രത പുലർത്തുന്നുണ്ടെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.

വൈറൽ പനിബാധിച്ചെത്തുന്നവരുടെ എണ്ണം കൂടിയതോടെ സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുള്ള ആതുരാലയങ്ങളിലേക്ക് നൂറുകണക്കിന് ആളുകളാണ് ചികിൽസ തേടിയെത്തുന്നത്. വൈറൽ പനി ബാധിച്ച് ഇന്നലെ മാത്രം 251 പേരാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.

ഈ മാസം 6,445 പേർ പനി ബാധിച്ചു ജില്ലയിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദം എന്നിവയിൽ എത്തിയവരുടെ എണ്ണം കൂടി നോക്കിയാൽ പനി ബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും. പനി, ചുമ, ജലദോഷ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തുന്ന കുട്ടികളുടെ എണ്ണവും വലിയതോതിൽ കൂടിയിട്ടുണ്ടെന്നു ഡോക്ടർമാർ പറയുന്നു.

ഈ മാസം ജില്ലയിൽ 98 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാലു പേർക്കു എലിപ്പനിയും 12 പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തു. വയറിളക്ക രോഗങ്ങളെത്തുടർന്നു ഈ മാസം 1,259 പേർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ജില്ലയിൽ പനിയും പകർച്ചവ്യാധികളും ആശങ്ക വിതയ്ക്കുന്പോഴും പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിനു ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതും ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും രോഗികളെ ഏറെ ദുരിതത്തിലാക്കുന്നു. പല മേഖലകളിലും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും കാര്യക്ഷമമല്ല.

പനി വിട്ടു മാറിയാലും ചുമ, ശരീരവേദന, തൊണ്ട വേദന, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സ്ഥിതിയുമുണ്ട്. പനിലക്ഷണങ്ങൾ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണമെന്നും പനിക്കൊപ്പം ശരീര വേദയുണ്ടാകുന്പോൾ വേദന സംഹാരിയും മറ്റും കഴിച്ചുള്ള സ്വയം ചികിൽസ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, ഓട വൃത്തിയാക്കുന്നവർ, പാടത്ത് ജോലി ചെയ്യുന്നവർ തുടങ്ങി മലിനജലവുമായി സന്പർക്കമുള്ള ജോലികൾ ചെയ്യുന്നവർ എലിപ്പനിക്കുള്ള പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ കഴിക്കണം. കൊതുക് വളരാനുള്ള അനുകൂല സാഹചര്യങ്ങൾ ഒഴിവാക്കണം.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക, തുറസായ സ്ഥലങ്ങളിൽ വച്ചിരിക്കുന്നതും വൃത്തിഹീനമായ ഇടങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതുമായ ഭക്ഷണപദാർഥങ്ങൾ കഴിക്കരുതെന്നുമാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശം.