എങ്ങനെ ജീവിക്കും? അപകടാവസ്ഥ ഉണ്ടെങ്കിൽ വീട്ടുകാർ മാറണം; മരംമുറിക്കില്ല, വനംവകുപ്പ്
Saturday, June 29, 2024 3:37 AM IST
വണ്ണപ്പുറം: കുടിയിറക്ക് നോട്ടീസ് നൽകി കർഷകരെ ആശങ്കയിലാഴ്ത്തിയതിനു പിന്നാലെ വീടിന് മുകളിലേക്ക് അപകടകരമായ സ്ഥിതിയിൽ ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിനും വനംവകുപ്പിന്‍റെ വിലക്ക്.

വണ്ണപ്പുറം പഞ്ചായത്തിലെ നാരങ്ങാനത്ത് അങ്കൻപറന്പിൽ സലിം, കുരുവിക്കുന്നേൽ കെ.യു. തോമസ് എന്നിവരുടെ വീടുകൾക്കാണ് മരങ്ങൾ അപകടഭീഷണിയുയർത്തുന്നത്.

ഈ മരങ്ങൾ വെട്ടി നീക്കാൻ വനംവകുപ്പിന്‍റെ അനുമതി ആവശ്യപ്പെടാൻ പഞ്ചായത്ത് ട്രീ കമ്മിറ്റി തീരുമാനിച്ചിരുന്നു.

കാളിയാർ റേഞ്ച് ഓഫീസർ, വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവർ അടങ്ങുന്ന ട്രീ കമ്മിറ്റിയാണ് യോഗം ചേർന്ന് തീരുമാനമെടുത്തത്.

ഇതെത്തുടർന്ന് കോതമംഗലം ഡിഎഫ്ഒയ്ക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തും നൽകി. എന്നാൽ മരം നിൽക്കുന്ന ഭൂമി റിസർവ് ഫോറസ്റ്റാണെന്നും അപകടാവസ്ഥ ഉണ്ടെങ്കിൽ വീട്ടുകാർ ഇവിടെനിന്നും മാറണമെന്നുമാണ് വനംവകുപ്പ് മറുപടി നൽകിയത്.

മരത്തിന്‍റെ ശിഖരങ്ങൾ വെട്ടി മാറ്റാനാണ് വനം ഉദ്യോഗസ്ഥർ ആദ്യം നിർദേശിച്ചത്. ശിഖരം മുറിച്ചാലും ചുവടു ദ്രവിച്ചു നിൽക്കുന്നതിനാൽ മരം ഏതു സമയവും മറിഞ്ഞു വീഴാവുന്ന നിലയിലാണ്.

ഇതോടെ മരം മുറിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മഴ ശക്തിപ്പെട്ടതിനാൽ വീട്ടുകാർ കടുത്ത ഭീതിയിലാണ് കഴിയുന്നതെന്നും പഞ്ചായത്തംഗം പി.ജി. സുരേന്ദ്രൻ പറഞ്ഞു.