മൺതിട്ട ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ; കുടുംബസമേതം വില്ലേജ് ഓഫീസിൽ പ്രതിഷേധം
Sunday, June 30, 2024 3:28 AM IST
കട്ടപ്പന: ശക്തമായ മഴയിൽ വീടിന്‍റെ സംരക്ഷണഭിത്തി ആറിലേ ക്കിടിഞ്ഞ് വീട് അപകടവസ്ഥയിലായി. അടിയന്തര നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഒരു കുടുംബം കാഞ്ചിയാർ വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചു.

കാഞ്ചിയാർ കക്കാട്ടുക്കട മാണിക്കത്തിനാൽ ജോമോനും ഭാര്യയും പ്രായമായ അമ്മയും കുട്ടികളുമാണ് വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധം നടത്തിയത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലാണ് ജോമോന്‍റെ വീടിനു സമീപത്തെ ആറ്റിൽ വെള്ളം ഉയരുകയും ശക്തമായ വെള്ളപ്പാച്ചിലിൽ വീടിനു സമീപത്തെ അറിന്‍റെ സംരക്ഷണ ഭിത്തി ഇടിയുകയും ചെയ്തത്. ഇതോടെ ഇതുവഴിയുള്ള സഞ്ചാരം തടസപ്പെട്ടിരുന്നു.

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അധികൃതർ, വില്ലേജ് ഓഫീസ് അധികൃതർ എന്നിവർ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. തുടർന്ന് മഴ ശക്തമാക്കുകയും വെള്ളപ്പാച്ചിൽ ബാക്കിയുള്ള ഭാഗം കൂടി ഇടിഞ്ഞു പോകുകയും ചെയ്തു. ഇതോടെയാണ് ജോമോന്‍റെ വീടിന് അപകട ഭീഷണി ഉണ്ടായത്. ഇനി ഒരു മണ്ണിടിച്ചിൽ കൂടി ഉണ്ടായാൽ വീട് പൂർണമായും തകരുന്ന സ്ഥിതിയാണ്.

വിഷയത്തിൽ മറ്റ് നടപടികളൊന്നും ഉണ്ടാകാതെ വന്നതോടെയാണ് വീട്ടുകാർ ശനിയാഴ്ച കാഞ്ചിയാർ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധവും സമരവുമായി വന്നത്. ജോമോനും ഭാര്യയും കുട്ടികളും പ്രായമായ മാതാവും ഒരുമിച്ച് എത്തിയാണ് പ്രതിഷേധം നടത്തിയത്.