മരത്തില്‍നിന്നു വീണ് ഗൃഹനാഥന്‍ കിടപ്പിലായി; നിരാലംബരായി നിര്‍ധന കുടുംബം
Saturday, June 29, 2024 3:49 AM IST
നെടുങ്കണ്ടം: മരത്തില്‍നിന്നു വീണ് ഗൃഹനാഥന്‍ കിടപ്പിലായതോടെ ചികിത്സാച്ചെലവുകള്‍ക്കും വീട്ടുചെലവിനും പണമില്ലാതെ വിഷമിക്കുകയാണ് നെടുങ്കണ്ടത്തെ ഒരു നിര്‍ധന കുടുംബം.

മൂന്നു വര്‍ഷം മുമ്പ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഉറുന്പുതടത്തിൽ ബിനോയി മരത്തില്‍നിന്ന് വീണത്. വീഴ്ചയില്‍ നട്ടെല്ലിന് പരിക്ക് പറ്റിയതോടെ മാസങ്ങളോളം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും അരയ്ക്കു താഴേക്ക് ചലനശേഷി പൂര്‍ണമായും നഷ്ടപെട്ടു. ഇതോടെ കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗവും ഇല്ലാതായി.

കൂലിപ്പണി ചെയ്താണ് ബിനോയി കുടുംബം പുലര്‍ത്തിയിരുന്നത്. വരുമാനം ഇല്ലാതായതോടെ കുടുംബം പട്ടിണിയിലായി. വീടിന് വാടക കൊടുക്കാനും മരുന്നു വാങ്ങാനും ആരുടെയങ്കിലും മുന്നില്‍ കൈനീട്ടണം. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളായ കുട്ടികള്‍ ഉള്ളതിനാലും ബിനോയിക്ക് ഇടയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതിനാലും ഭാര്യ സിന്ധുവിന് ജോലിക്ക് പോകാനും കഴിയില്ല.

മാസങ്ങളോളം തുടര്‍ ചികിത്സ നല്‍കിയാല്‍ ബിനോയിക്ക് നടക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അത്യാവശ്യ ചികിത്സ പോലും നല്‍കാനാകുന്നില്ല. 12 സെന്‍റ് സ്ഥലം മാത്രമാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്.

സ്വന്തമായി ഒരു ചെറു വീടെന്ന സ്വപ്നവും ഈ കുടുംബത്തിന് ബാക്കിയാണ്. ഇവരെ സഹായിക്കാന്‍ താത്‍പര്യമുള്ളവര്‍ക്ക് നെടുങ്കണ്ടം എസ്ബിഐ ബ്രാഞ്ചില്‍ ബിനോയിയുടെ പേരില്‍ ആരംഭിച്ചിരിക്കുന്ന അക്കൗണ്ടിലേക്ക് സംഭാവനകള്‍ നല്‍കാവുന്നതാണ്.

അക്കൗണ്ട് നമ്പര്‍: 42977 535353. ഐഎഫ്എസ‌്സി: എസ്ബിഐഎന്‍ 0070216. ഗൂഗിള്‍ പേ: 9539996290.