കൗണ്‍സിൽ യോഗം അലങ്കോലപ്പെട്ടു : കൈക്കൂലിക്കേസ്: ചെയർമാനെതിരേ വൻ പ്രതിഷേധം, ഉന്തും തള്ളും
Thursday, June 27, 2024 3:54 AM IST
തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ അസി. എൻജനിയറും ഇടനിലക്കാരനും അറസ്റ്റിലായ സംഭവത്തിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നഗരസഭാ ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ചെയർമാന്‍റെ അഭാവത്തിൽ വൈസ് ചെയർപേഴ്സന്‍റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗണ്‍സിൽ യോഗം പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടർന്ന് അലങ്കോലപ്പെട്ടു.

നഗരസഭ അസി എൻജനിയർ സി.ടി.അജി, ഇടനിലക്കാരൻ റോഷൻ സർഗം എന്നിവരെയാണ് ചൊവ്വാഴ്ച വിജിലൻസ് സംഘം നഗരസഭ ഓഫീസിൽ നിന്നും പിടികൂടിയത്. കൈക്കൂലി വാങ്ങാൻ പ്രേരിപ്പിച്ചെന്ന പേരിലാണ് നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. തുടർന്നാണ് പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധം അരങ്ങേറിയത്.

പ്രതിഷേധം മുന്നിൽക്കണ്ട് രാവിലെ തന്നെ പോലീസ് നഗരസഭാ ഓഫീസിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് ഇവിടേയ്ക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. കോണ്‍ഗ്രസിന്‍റെയും മുസ്ലീം ലീഗിന്‍റെയും പ്രവർത്തകരാണ് ആദ്യം പ്രതിഷേധം നടത്തിയത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡിന്‍റെ ഇരുഭാഗത്തുമായി നിലയുറപ്പിച്ച പ്രവർത്തകർ പ്രതിഷേധ യോഗവും മുദ്രാവാക്യം വിളിയുമായി നിലകൊണ്ടു.

പത്തോടെ ജീവനക്കാരെത്തിയെങ്കിലും ഇവർക്ക് ഉള്ളിൽ കടക്കാനായില്ല. ഒരു മണിക്കൂറോളം റോഡിൽ നിന്ന ശേഷമാണ് ജീവനക്കാർക്ക് അകത്തു പ്രവേശിക്കാനായത്.

പ്രതിഷേധം തുടരുന്നതിനിടെ സ്ഥലത്തെത്തിയ ഭരണപക്ഷ കൗണ്‍സിലർ മുഹമ്മദ് അഫ്സലുമായി പ്രവർത്തകർ വാക്കേറ്റമുണ്ടായി. പ്രതിഷേധക്കാരെ അഫ്സൽ അസഭ്യം വിളിക്കുകയും സമരക്കാരെ ആക്ഷേപിക്കുകയും ചെയ്തെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ ഇദ്ദേഹത്തിനെതിരേ തിരിഞ്ഞു. കൈക്കൂലി ഇടപാടിൽ ഇദ്ദേഹത്തിനും പങ്കുണ്ടെന്ന് മുദ്രാവാക്യം വിളിച്ചതാണ് തർക്കത്തിനിടയാക്കിയത്. വൈസ് ചെയർപേഴ്സണ്‍ പ്രഫ.ജെസി ആന്‍റണിയും ഇതിനിടെ സ്ഥലത്തെത്തി.

ഏതാനും സമയത്തിനുള്ളിൽ യുഡിഎഫിന്‍റെ മുതിർന്ന നേതാക്കളെത്തിയതോടെ പ്രതിഷേധം ശക്തമായി. ഇതോടെ പ്രവർത്തകർ നഗരസഭാ കോന്പൗണ്ടിലേക്കു തള്ളിക്കയറാൻ ശ്രമിച്ചു. ബാരിക്കേഡിന് ഇരുഭാഗത്ത് കൂടിയും ബലം പ്രയോഗിച്ച് പ്രവർത്തകർ ഉള്ളിലേക്കു കടക്കാൻ ശ്രമിച്ചതോടെ പോലീസുമായി ഏറെ നേരം ഉന്തും തള്ളും നടന്നു. ഈ സമയം ബിജെപി പ്രവർത്തകരും പ്രതിഷേധവുമായെത്തി. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തി. പോലീസ് ഏറെ പണിപ്പെട്ടാണ് ഇതു തടഞ്ഞത്.

ഇതിനിടെ നഗരസഭാ ഓഫീസിൽ നടക്കുന്ന കൗണ്‍സിൽ യോഗത്തിൽ പങ്കെടുക്കാൻ കൗണ്‍സിലർമാർ എത്തിയപ്പോൾ അവരെയും പോലീസ് തടഞ്ഞു. ഇതു വാക്കേറ്റത്തിനിടയാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതിനു ശേഷമാണ് കൗണ്‍സിലർമാർക്കു നഗരസഭാ ഓഫീസിലേക്കു പ്രവേശിക്കാനായത്.

രാവിലെ 11ന് വൈസ് ചെയർപേഴ്സണ്‍ പ്രഫ.ജെസി ആന്‍റണിയുടെ അധ്യക്ഷതയിൽ കൗണ്‍സിൽ യോഗം ചേർന്നെങ്കിലും പ്രതിപക്ഷം വൻ പ്രതിഷേധം ഉയർത്തി. യോഗം തുടങ്ങിയപ്പോൾ തന്നെ യുഡിഎഫ്, ബിജെപി അംഗങ്ങൾ ചെയർമാന്‍റെ രാജി ആവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളികളോടെ അധ്യക്ഷയുടെ ചേംബറിന് ചുറ്റും നിലയുറപ്പിച്ചു.

എന്നാൽ ചെയർമാൻ എവിടെയെന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ അധ്യക്ഷ തയറായില്ല. യോഗം ബഹളത്തിൽ മുങ്ങിയതോടെ അജണ്ട വായിക്കാനോ ചർച്ച ചെയ്യാനോ കഴിഞ്ഞില്ല. ഇതിനിടെ പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് ചേംബറിലെ ബെൽ മുഴക്കി. യോഗം അര മണിക്കൂർ പിന്നിട്ടിട്ടും അജണ്ട പ്രകാരമുള്ള നടപടികളിലേക്ക് കടക്കാനാകാതെ വന്നതോടെ യോഗം പിരിച്ച് വിടുകയായിരുന്നു.

ഇതിനു ശേഷം യുഡിഎഫ്, ബിജെപി കൗണ്‍സിലർമാർ പ്രകടനമായി നഗരസഭാ കൗണ്‍സിൽ ഹാളിനു പുറത്തേയ്ക്ക് വന്നു. തുടർന്നു ബിജെപിയുടെ നേതൃത്വത്തിൽ ചെയർമാന്‍റെ കോലം കത്തിച്ചു. പോലീസ് സ്ഥാപിച്ച ബാരിക്കേഡിൽ കെട്ടി തൂക്കിയ ശേഷം പടക്കം ഉപയോഗിച്ചും തുടർന്ന് റോഡിലിട്ടുമാണ് കോലം കത്തിച്ചത്.

യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചെയർമാന്‍റെ രാജി ആവശ്യപ്പെട്ട് നഗരത്തിൽ പ്രകടനം നടത്തി. പന്ത്രണ്ടോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്. പ്രതിഷേധക്കാർ പല പ്രാവശ്യം റോഡിലേക്ക് കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുകയും ചെയ്തു.

ഇതിനിടയിൽ സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ ചെയർമാൻ സനീഷ് ജോർജിന്‍റെ കോലം കത്തിച്ചു.

യുഡിഎഫ് ഉപരോധസമരം

തൊടുപുഴ: നഗരസഭാ അസി. എൻജനിയർ കൈക്കൂലിക്കേസിൽ അറസ്റ്റിലായപ്പോൾ മുനിസിപ്പൽ ചെയർമാൻ രണ്ടാം പ്രതിയായ സംഭവം നാടിനു തന്നെ അപമാനമാണെന്ന് മുൻ ഡിസിസി പ്രസിഡന്‍റ് റോയി കെ.പൗലോസ്. തൊടുപുഴ മുനിസിപ്പൽ ചെയർമാന്‍റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ മുൻസിപ്പൽ ഓഫീസിനു മുന്നിൽ നടത്തിയ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എച്ച്. സജീവ് അധ്യക്ഷത വഹിച്ചു.

ചെയർമാൻ കൈക്കൂലിക്കാരുടെ ഏജന്‍റെന്ന് പ്രതിപക്ഷം

തൊടുപുഴ: മുനിസിപ്പൽ ചെയർമാൻ കൈക്കൂലിക്കാരുടെ ഏജന്‍റായാണ് പ്രവർത്തിക്കുന്നതെന്ന് യുഡിഎഫ് കൗണ്‍സിലർമാരായ അഡ്വ. ജോസഫ് ജോണ്‍, കെ. ദീപക്, എം.എ. കരീം എന്നിവർ ആരോപിച്ചു. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് നഗരസഭാധ്യക്ഷൻ അഴിമതിക്കേസിൽ പ്രതിയാകുന്നത്.

ചെയർമാന്‍റെയും എൻജിനിയറുടെയും അഴിമതിക്കഥകൾ നേരത്തെതന്നെ നാട്ടിൽ പാട്ടാണ്. ചെയർമാൻ സ്വരൂപിക്കുന്ന അഴിമതിപ്പണത്തിന്‍റെ വിഹിതം തന്നെ സംരക്ഷിക്കുന്ന സിപിഎം നേതാക്കളിലേക്കും എത്തിയിട്ടുണ്ട്. കൂറുമാറ്റക്കാരെ ചാക്കിലാക്കിയാണ് എൽഡിഎഫ് തൊടുപുഴ നഗരസഭാ ഭരണം പിടിച്ചെടുത്തത്.

രാജിവയ്ക്കണം: യുഡിഎഫ്

തൊടുപുഴ: അഴിമതിക്ക് നേതൃത്വം നൽകുന്ന തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജും അർബൻ ബാങ്ക് ചെയർമാൻ വി.വി. മത്തായിയും രാജി വയ്ക്കണമെന്ന് യുഡിഎഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ എ.എം. ഹാരിദ്, കണ്‍വീനർ എൻ.ഐ. ബെന്നി, സെക്രട്ടറി അഡ്വ. ജോസി ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു.