രണ്ടരക്കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ
Tuesday, July 2, 2024 5:10 AM IST
പത്തനംതിട്ട: രണ്ടരക്കിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. അടൂർ നെല്ലിമൂട്ടിൽപടിയിൽനിന്ന് ജില്ലാ ആന്‍റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്‌സും (ഡാൻസാഫ്) അടൂർ പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പത്തനംതിട്ട ആനപ്പാറ മൂലക്കൽ പുരയിടം വീട്ടിൽ ഷാജഹാൻ (40), വടശേരിക്കര എടത്തര നാക്കട്ട് കാവുങ്ങൽ വീട്ടിൽ ബെൻസൺ (21) എന്നിവരെയാണ് പോലീസ് സംഘം പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. ചെറു പൊതികളാക്കി വില്പന നടത്താൻ വാങ്ങിക്കൊണ്ടുവന്നതാണെന്ന് കഞ്ചാവെന്നു പറയുന്നു. ഷാജഹാൻ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പോലീസ്, എക്സൈസ് വകുപ്പുകൾ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ്.

ജില്ലാ പോലീസ് മേധാവി വി. അജിത്തിനു ലഭിച്ച രഹസ്യവിവരം കൈമാറിയതിനേത്തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്. രണ്ടാം പ്രതിയുടെ പേരിലുള്ള ബൈക്ക് ഷാജഹാനാണ് ഓടിച്ചിരുന്നത്. ബെൻസന്‍റെ കൈവശമുണ്ടായിരുന്ന കവറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

നെല്ലിമൂട്ടിൽപടിയിൽ ഇവരെ പോലീസ് തടഞ്ഞെങ്കിലും കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലീസ് സംഘം ഓടിച്ചിട്ട് വളഞ്ഞു ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഡാൻസാഫ് നോഡൽ ഓഫീസറും ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പിയുമായ ജെ ഉമേഷ്‌ കുമാറിന്‍റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. അടൂർ പോലീസ് തുടർ നടപടി സ്വീകരിച്ചു.