കനത്തമഴയില്‍ ദേശീയപാത തകര്‍ന്നു
Friday, June 28, 2024 7:13 AM IST
കാസര്‍ഗോഡ്: കനത്തമഴയില്‍ കാഞ്ഞങ്ങാട്-കാസര്‍ഗോഡ് ദേശീയപാതയിലെ ചട്ടഞ്ചാല്‍ തെക്കിലില്‍ മണ്ണിടിഞ്ഞ് റോഡ് തകര്‍ന്ന് വ്യാപകനാശനഷ്ടം. ഇന്നലെ രാത്രിയാണ് സംഭവം.
ഇവിടെ നിന്നും കല്ലും മണ്ണും ഒഴുകി റോഡിന് താഴെ താമസിക്കുന്ന കാനം ഷാഫിയുടെ വീട്ടിലെ കിണറും കുളവും തകർന്ന നിലയിലായി.

ജില്ലാ ഭരണ സംവിധാനം ഇടപെട്ട് നിര്‍മാണ കമ്പനിയോട് വീട്ടുകാര്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനും അവരുടെ കുടിവെള്ള സ്രോതസുകള്‍ ശുചീകരിച്ച് നല്‍കുന്നതിനും നിര്‍ദേശിച്ചു.
വെള്ളം കുത്തിയൊഴുകിയതിനെതുടര്‍ന്ന് അബ്ദുള്ളയുടെ വീട്ടുമതിലും മുറ്റത്തുപാകിയ ഇന്‍റര്‍ലോക്കും തകര്‍ന്നിട്ടുണ്ട്.ഇവിടെ നിന്നും വെള്ളം കുത്തിയൊലിച്ച് എന്‍എച്ച്-കാനം റോഡിന്‍റെ മധ്യഭാഗത്തായി വലിയൊരു ഗര്‍ത്തം രൂപപ്പെട്ടു.

ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന ഓവുചാലുകള്‍ പൂര്‍ണമായും മണ്ണിട്ടുമൂടിയതാണ് ഈ ദുരവസ്ഥയ്ക്കു കാരണമെന്നും പ്രദേശത്തെ രണ്ടു വീടുകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്നും വാര്‍ഡ് മെംബര്‍ ഷംസുദ്ദീന്‍ പറഞ്ഞു. റോഡ് തകര്‍ന്നതിനെതുടര്‍ന്ന് ഭാരം കൂടിയതും കൂടുതല്‍ ടയറുകളുള്ളതുമായ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞു. ഇവ ചട്ടഞ്ചാല്‍ കോളിയടുക്കം വഴി തിരിച്ചുവിട്ടു.