പണമനുവദിച്ചിട്ടും ശരിയാകാതെ എണ്ണപ്പാറ-മുരിക്കീർ-കരിയം റോഡ്
Wednesday, June 26, 2024 12:56 AM IST
എണ്ണപ്പാറ: ടാറിംഗ് പാടേ ഇളകി തകർന്നുകിടക്കുന്ന എണ്ണപ്പാറ-മുരിക്കീർ-കരിയം റോഡിന്‍റെ നവീകരണത്തിനും ജില്ലാ പഞ്ചായത്തിന്‍റെ മെക്കാഡം റോഡുമായി ചേരുന്ന ഭാഗത്തെ കലുങ്ക് നിർമാണത്തിനുമായി പഞ്ചായത്ത് ഒമ്പതു ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങളായി.

റോഡിന്‍റെ വീതിയേക്കാൾ നാലു മീറ്ററോളം അധിക വീതിയിൽ കലുങ്ക് നിർമിച്ചപ്പോൾ അനുവദിച്ച ഫണ്ടിൽ ഏറെയും അതിൽതന്നെ തീർന്നു. റോഡ് ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.കരിയം ഭാഗത്ത് റോഡ് പാടേ തകർന്നുകിടക്കുകയാണ്.

ഇനി ഏഴു ലക്ഷത്തിന്‍റെ അനുബന്ധ പദ്ധതി കൂടി വരാനുണ്ടെന്നും അതോടെ റോഡിന്‍റെ അറ്റകുറ്റപ്പണിയും നവീകരണവും പൂർത്തിയാകുമെന്നുമാണ് ഇപ്പോൾ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

ആദ്യം കിട്ടിയ ഫണ്ടെല്ലാം കലുങ്ക് നിർമാണത്തിനുപയോഗിക്കുന്നതിനു പകരം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കുകയല്ലേ ചെയ്യേണ്ടിയിരുന്നതെന്ന് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചോദിക്കുന്നു. ഇനി എന്തായാലും അടുത്ത ഫണ്ട് കിട്ടി പണി തുടങ്ങാൻ മഴക്കാലം കഴിയുന്നതുവരെ കാത്തിരിക്കാനാണ് നാട്ടുകാരുടെ വിധി.