പത്ത് ലക്ഷത്തിലധികം പേർ ആനുകൂല്യത്തിന് കാത്തിരിക്കുന്നു
Tuesday, July 2, 2024 1:50 AM IST
സ്വന്തം ലേഖിക

കണ്ണൂർ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി ആരംഭിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിന്‍റെ ആനുകൂല്യം യഥാസമയം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. അപകടത്തിൽപ്പെട്ടും രോഗബാധിതരായും ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് മെഡിസെപ് ഉപകാരപ്പെട‌ുന്നില്ലെന്നാണ് പ്രധാന പരാതി. മെഡിസെപ് ഇൻഷ്വറൻസ് കരാറിലേർപ്പെട്ട കന്പനിക്ക് സർക്കാർ പണം നൽകാത്തതാണ് ആനുകൂല്യം മുടങ്ങാൻ കാരണമെന്ന് പറയുന്നു.

സർക്കാർ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും എല്ലാ മാസവും 500 രൂപ വീതമാണ് പദ്ധതിയിലേക്കായി ഈടാക്കുന്നത്. എന്നാൽ, സംസ്ഥാനത്ത് നിലവിൽ പത്ത് ലക്ഷത്തിൽ അധികം ആളുകൾ മെഡിസെപ്പിന്‍റെ ആനുകൂല്യം കാത്തിരിക്കുകയാണ്. പലരും ഒരു വർഷത്തിലധികമായി കാത്തിരിപ്പ് തുടങ്ങിയിട്ട്.

എന്തെങ്കിലും പുരോഗതിയുണ്ടോയെന്നറിയാൻ മെഡിസെപ്പിന്‍റെ ഹെൽപ് ലൈൻ നമ്പറിലും ലാൻഡ് ലൈൻ നമ്പറിലും വിളിച്ചാൽ കോളുകൾ എടുക്കാറില്ലെന്നും എടുത്താൽ ഇ-മെയിൽ അയക്കാൻ നിർദേശിക്കുകയുമാണ് ചെയ്യുന്നത്. പിന്നീട് ഇതു സംബന്ധിച്ചന്വേഷിച്ചാൽ കൃത്യമായ മറുപടി ലഭിക്കാറില്ലെന്ന് പദ്ധതിയിൽ അംഗങ്ങളായവർ പറയുന്നു.

ചികിത്സയ്ക്കായി കൈയിൽ നിന്ന് പണം മുടക്കി ആനുകൂല്യം കാത്തിരിക്കുന്നവരാണ് വെട്ടിലായിരിക്കുന്നത്. പലരും മറ്റുള്ള ഇൻഷ്വറൻസുകൾ എടുത്താണ് ചികിത്സ നടത്തുന്നത്. ആനുകൂല്യം ലഭിക്കുന്നില്ലെങ്കിലും ഇപ്പോഴും മാസാമാസം 500 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാറുണ്ടെന്നും അംഗങ്ങൾ പറയുന്നു.

ആദ്യഘട്ടത്തിൽ ഒരു വിധം എല്ലാ ചികിത്സകൾക്കും മെഡിസെപ് പരിരക്ഷ ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അതല്ല സ്ഥിതി. അപകടങ്ങൾ പറ്റിയോ മറ്റ് രോഗങ്ങൾ വന്നാലോ ആശൂപത്രിയിൽ ചികിത്സ തേടിയാൽ കൈയിൽ നിന്ന് തുക ചെലവാക്കേണ്ട അവസ്ഥയാണ്.

കൂടാതെ മെഡിസെപ്പിന് കീഴിലാണെങ്കിലും ചില രോഗങ്ങൾക്കുള്ള ചികിത്സയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറിയതും ഉപഭോക്താക്കളെ വെട്ടിലാക്കിയിട്ടുണ്ട്. കാഷ് ലെസ് പദ്ധതിയെന്ന് പറഞ്ഞ മെഡിസെപ് ഇപ്പാൾ അത്തരത്തിലല്ലാതെ മാറിയിട്ടുണ്ട്. മെഡിസെപ്പിന്‍റെ ആനുകൂല്യമുള്ള ആശുപത്രിയിൽ പോയാൽ പോലും കൈയിൽ നിന്ന് പണം മുടക്കേണ്ട സ്ഥിതിയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.

പദ്ധതി ഇങ്ങനെ

2022 ജൂലൈ ഒന്നിനാണ് മെഡിസെപ്പ് പദ്ധതിയുടെ തുടക്കം. സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരുമടക്കം മുപ്പത് ലക്ഷത്തിൽ അധികം ആളുകൾക്ക് ആനുകൂല്യം ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതിയിൽ അംഗങ്ങളായവർ പ്രതിമാസം 500 രൂപ വീതം അടയ്ക്കണം. ഓരോ കുടുംബത്തിന് മൂന്ന് വർഷത്തേക്ക് മൂന്ന് ലക്ഷം രൂപയായിരുന്നു പരിരക്ഷ. ഇതിൽ ഒരു വർഷത്തേക്ക് ഒന്നരലക്ഷത്തോളം രൂപ ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം ആ തുക അസാധുവാകുമെന്നായിരുന്നു കരാർ.