കോൺക്രീറ്റ് ചെയ്യുന്നതിനിടെ കരുവഞ്ചാൽ പാലത്തിന്‍റെ നടപ്പാത ഒരുഭാഗം താഴ്ന്നു
Thursday, July 4, 2024 12:58 AM IST
ആലക്കോട്: മലയോര ഹൈവേയിൽ കരുവഞ്ചാൽ പുഴയ്ക്ക് കുറുകെ നിർമാണം നടന്നുകൊണ്ടിരുന്ന പുതിയ പാലത്തിന്‍റെ കോൺക്രീറ്റിംഗിനിടെ പാലത്തിന്‍റെ നടപ്പാതയുടെ ഒരുഭാഗം താഴ്ന്നത് ആശങ്ക ഉയർത്തി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പാലത്തിന്‍റെ മെയിൻ സ്ലാബിന്‍റെ മുകൾഭാഗത്തെ കോൺക്രീറ്റ് ജോലികൾ ചെയ്തത്. ഇടവിട്ട് മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും കോൺക്രീറ്റ് ജോലികൾ രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടു. അതിനിടെയാണ് കരുവഞ്ചാൽ ടൗണിനോടു ചേർന്നുള്ള ഭാഗത്ത് കോൺക്രീറ്റ് നടന്ന സ്ഥലം താഴുന്നത് നാട്ടുകാർ കണ്ടത്.

ഉടൻതന്നെ ഇക്കാര്യം കരാർ ജോലികൾ ചെയ്തുകൊണ്ടിരുന്നവരെ അറിയിക്കുകയും പാലത്തിന്‍റെ അടിയിൽനിന്നും ഇരുമ്പു പൈപ്പുകൾ വച്ച് ബലപ്പെടുത്തുകയുമായിരുന്നു. പാലത്തിന്‍റെ സ്ലാബുകളിൽനിന്നുതന്നെ മുകൾഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനു വേണ്ടിയുള്ള തട്ട് പിടിപ്പിക്കുകയായിരുന്നു. ഇങ്ങനെ പിടിപ്പിച്ച ഭാഗത്ത് വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നതാണ് ബലക്കുറവിന് കാരണമായത്.

നടപ്പാതയുടെ അടിയിൽ വെൽഡിംഗ് നടത്തി ഫിറ്റ് ചെയ്ത ഇരുമ്പുതട്ട് ഇളകിപ്പോകുകയായിരുന്നു. ഇതിനിടെ കോൺക്രീറ്റ് നടക്കുന്ന സമയത്ത് സജീവ് ജോസഫ് എംഎൽഎയും പൊതുമരാമത്ത് തളിപ്പറമ്പ് അസി. എൻജിനിയർ തുടങ്ങിയവരും സ്ഥലത്തെത്തി. പാലത്തിന്‍റെ ഒരുഭാഗംതാഴ്ന്നത് ശ്രദ്ധയിൽ പെടാതിരിക്കുന്നതിനു വേണ്ടി താഴ്ന്ന ഭാഗത്ത് രണ്ടാമതും ഫിനിഷിംഗ് നടത്തിയതായി ആരോപണം ഉണ്ട്.

എന്നാൽ പാലത്തിന്‍റെ നടപ്പാതയുടെ അടിവശത്തുള്ള ഇരുമ്പുഷീറ്റാണ് ഇളകിവീണതെന്നും ആ ഭാഗത്തെ ബലക്ഷയം പരിഹരിച്ച് കോൺക്രീറ്റിംഗ് പൂർത്തിയാക്കിയെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്.

കരുവഞ്ചാൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ കമ്പിയുടെ ഗുണനിലവാരമടക്കം നിരവധി പരാതികൾ ഉയർന്നെങ്കിലും ഉത്തരവാദപ്പെട്ടവർ വേണ്ട ജാഗ്രത പാലിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ആറുകോടി രൂപ ചെലവഴിച്ച് 50 മീറ്റർ നീളവും 11.5മീറ്റർ വീതിയുമുള്ള പാലം നിർമാണം ആരംഭിച്ചത് രണ്ടു വർഷം മുമ്പാണ്.