ക്രൈസ്തവ പീഡനം പലരൂപത്തിലും ഭാവത്തിലും: മാർ ജോസഫ് പാംപ്ലാനി
Thursday, July 4, 2024 12:58 AM IST
കണ്ണൂർ: ക്രൈസ്തവ സമൂഹം ഇന്നു പലതരത്തിൽ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്‍റെ മെത്രാഭിഷേക രജതജൂബിലിയും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മെത്രാഭിഷേകത്തിന്‍റെ പത്താം വാർഷികവും ദി മെസഞ്ചേർസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കൺസെപ്ഷന്‍റെ (എംഎംഐസി) സ്ഥാപക ദിനാഘോഷവും പാപ്പിനിശേരി ആരാധന കോൺവന്‍റ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.

പല രൂപത്തിലും ഭാവത്തിലും ക്രൈസ്തവ സമൂഹം പീഡിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, നാം അതിനെയൊന്നും ഭയപ്പെടേണ്ട കാര്യമില്ല. സഭ വളരണമെങ്കിൽ വേദനയുടെ വഴിയിലൂടെ നടക്കണം.

വേദന അനുഭവിക്കാതെ വളർച്ച ഉണ്ടാകില്ല. ദൈവത്തിനു വേണ്ടി സഹിക്കുന്ന വേദനകൾക്ക് ഇരട്ടി ഫലം ലഭിക്കും. നമ്മുടെ മുന്നിലുള്ളവരുടെ കണ്ണിൽ നോക്കിയാൽ നമ്മൾക്കു അവന്‍റെ വേദന മനസിലാക്കാൻ സാധിക്കണം- മാർ പാംപ്ലാനി പറഞ്ഞു.

മണ്ണിന്‍റെ മണമുള്ള അജപാലകനാണ് വർഗീസ് ചക്കലയ്ക്കൽ പിതാവ്. മണ്ണിനു എന്ത് പ്രശ്നം വന്നാലും അതു ഹൃദയം കൊണ്ട് സംവദിക്കാൻ കഴിവുള്ളയാൾ. എല്ലാം ആഴത്തിൽ പഠിക്കാനും അറിയാനും ആഗ്രഹിക്കുന്ന ആളാണ് അലക്സ് വടക്കുംതല പിതാവ്. അധരത്തിൽ ജ്ഞാനം സൂക്ഷിക്കുന്നയാൾ എന്നു വേണം പിതാവിനെക്കുറിച്ച് പറയാൻ-ആർച്ച്ബിഷപ് പറഞ്ഞു.

സഭയെ പടുത്തുയർത്തുന്നത് ബലവത്തായ തൂണുകളാണ്. വിശുദ്ധ കുർബാനയിലും അവൻപറയുന്ന പോലെ ചെയ്യുക എന്ന മാതാവിന്‍റെ വാക്കിലും അടിയുറച്ച് വിശ്വസിച്ചാണ് എംഎം ഐസി സഭ മുന്നോട്ട് പോകുന്നത്. എംഎംഐസിക്ക് ഇനിയും ഉയർച്ചയുണ്ടാകട്ടെയെന്നു ആർച്ച്ബിഷപ് മാർ പാംപ്ലാനി ആശംസിച്ചു.

ചടങ്ങിൽ ബിഷപ്പുമാരായ ഡോ. വർഗീസ് ചക്കാലക്കലിനെയും ഡോ. അലക്സ് വടക്കുംതലയേയും മാർ ജോസഫ് പാംപ്ലാനി പൊന്നാടയണിയിച്ച് ആദരിച്ചു. കോഴിക്കോട് രൂപത വികാരി ജനറാൾ ജെൻസൺ പുത്തൻ വീട്ടിൽ, കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, ഡിഎസ്എസ് സുപ്പീരിയർ ജനറൽ സിസ്റ്റർ എമസിറ്റീന ഡിഎസ്എസ്, എംഎംഐസി സ്ഥാപകൻ ഫാ. ജോസഫ് തണ്ണിക്കോട്ട്, കക്കവയൽ എംഎംഐസി ഹൗസ് സുപ്പീരിയർ ഫാ. ഷാംകുമാർ, പാപ്പിനിശേരി ഗ്രാമപഞ്ചായത്ത് പ്രിസഡന്‍റ് വി.ടി. സുശീല, തിരുരക്ത ആരാധക സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മിനി വടക്കുംചേരി, മോൺ. ആന്‍റണി പയസ് എടേഴത്ത്, ഫാ. ജേക്കബ് മാവുങ്കൽ എംഎംഐസി എന്നിവർ പ്രസംഗിച്ചു.

വിവാഹജീവിതത്തിന്‍റെ ഗോൾഡൻ ജൂബിലിയും രജതജൂബിലിയും ആഘോഷിച്ചവരെ കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വ‌ടക്കുംതല ആദരിച്ചു. തുടർന്ന് എംഎംഐസി സഭയുടെ സ്ഥാപകനെക്കുറിച്ചും സഭയെക്കുറിച്ചും ബ്രദർ അബിൻ രാജ് എംഎംഐസി എഴുതിയ "മൂലക്കല്ല്' എന്ന പുസ്തകത്തിന്‍റെ പ്രകാശനം കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവർ ചേർന്ന് നിർവഹിച്ചു.‌