ഇന്നോവ കാറിൽ കടത്തിയ 200 കിലോ കഞ്ചാവ് പിടികൂടി
Sunday, September 29, 2024 7:10 AM IST
വെള്ളറട: തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് ഇന്നോവ കാറില്‍ കടത്തിക്കൊണ്ടുവന്ന 200 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടി. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു.

കൊല്ലം ഐരക്കുഴി ചിതറാല്‍ ബിനിയം മന്‍സിലില്‍ ഷിഹാബുദ്ദീന്‍(39), തഞ്ചാവൂര്‍ മുസ്‌ലിം സ്ര്ടീറ്റ് വള്ളത്തില്‍ മുഹമ്മദ് നിയാസ്(28), കോല്ലം മാങ്കോട്ട്കുഴി കല്ല് വിട്ടാംകുഴി ഷാമിന്‍ഷാ മന്‍സിലില്‍ ഷമീന്‍ഷാ(34), വെഞ്ഞാറ്മൂട് മണ്ണടി കുറ്റിമൂട് ഗൗരിനന്ദനത്തില്‍ ആദര്‍ശ്(47) എന്നിവരാണ് പിടിയിലായത്.

കാറിന്‍റെ പിന്‍സീറ്റ് ഇളക്കിമാറ്റി അതിനടിയിലും ഡിക്കിയിലുമായി അഞ്ചു ചാക്കുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് അരയോടെ പന്നിമല ഭാഗത്തുനിന്നാണ് കഞ്ചാവ് പിടികൂടിയത്.

അതിര്‍ത്തി ചെക്ക്‌പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതായി റൂറല്‍ എസ്പി കിരണ്‍നാരായണന് കിട്ടിയ വിവരത്തെ തുടര്‍ന്ന് വൈകിട്ട് മുതല്‍ ആറാട്ടുകുഴിയില്‍ വെള്ളറട പോലീസും ഡാന്‍സാഫ് സംഘവും ബാരിക്കേഡ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു.


വൈകീട്ട് ഒന്‍പതോടെ അകമ്പടി വാഹനത്തിന് പിന്നാലെയാണ് കഞ്ചാവുമായി മറ്റൊരു വാഹനമെത്തിയത്. പോലീസിനെ കണ്ട് സംഘം വാഹനം തിരിച്ച് കത്തിപ്പാറ ശങ്കിലി വഴി പന്നിമലയിലേക്ക് ഓടിച്ചുപോയി. ഇവരുടെ പിന്നാലെ പാഞ്ഞ പോലീസ് സംഘം പന്നിമല സംഗമവേദിക്കടുത്തുള്ള ഇടറോഡില്‍വെച്ച് പിടികൂടുകയായിരുന്നു.

സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പക്ടര്‍മാരായ റസല്‍രാജ്, ശശികുമാര്‍, സിപിഒമാരായ പ്രദീപ്, ദീബു, പ്രജീഷ്, ജിജു, അരുണ്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് മൊത്തമായി കടത്തുന്ന സംഘമാണിതെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിവരുന്നതായും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.