ജസ്റ്റീസ് എസ്.എ. ബോബ്ഡെ അടുത്ത ചീഫ് ജസ്റ്റീസായേക്കും
ജസ്റ്റീസ് എസ്.എ. ബോബ്ഡെ അടുത്ത ചീഫ് ജസ്റ്റീസായേക്കും
Saturday, October 19, 2019 12:38 AM IST
ന്യൂഡൽഹി: രാജ്യത്തിന്‍റെ അടുത്ത ചീഫ് ജസ്റ്റീസായി സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ പേര് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ശിപാർശ ചെയ്തു.

വിരമിക്കാൻ ഒരു മാസം ശേഷിക്കേ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിലാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് പുതിയ ചീഫ് ജസ്റ്റീസിന്‍റെ പേരു നിർദേശിച്ചത്. ശിപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ ജസ്റ്റീസ് ശരദ് അരവിന്ദ് ബോബ്ഡെ നവംബർ 18ന് ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റീസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

പരന്പരാഗത കീഴ്‌വ ഴക്കമെന്ന നിലയിലാണ് സീനിയോരിറ്റിയിൽ രണ്ടാമനായ ജഡ്ജിയെന്ന നിലയിൽ ജസ്റ്റീസ് ബോബ്ഡെയുടെ പേര് ശിപാർശ ചെയ്തത്. നവംബർ 17നാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. 2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റീസ് ബോബ്ഡെയുടെ ഒൗദ്യോഗിക കാലാവധി. നാഗ്പുർ സർവലാശാലയിൽ നിന്ന് എൽഎൽബി ബിരുദം നേടിയ ജസ്റ്റീസ് ബോബ്ഡെ, 1978 ലാണ് മഹാരാഷ്‌ട്ര ബാർ കൗണ്‍സിലിൽ അഭിഭാഷകനായി സേവനം തുടങ്ങിയത്. 1998ൽ മുതിർന്ന അഭിഭാഷകനും 2000ൽ ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയുമായി. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും പ്രവർത്തിച്ചിട്ടുണ്ട്. 2013 മുതൽ സുപ്രീംകോടതി ജഡ്ജിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.