ജോസ് കുമ്പിളുവേലില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Monday, July 1, 2024 12:11 PM IST
തിരുവനന്തപുരം: ലോക കേരളസഭയില്‍ അംഗമായി ജര്‍മനിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനും പ്രവാസി ഓണ്‍ലൈനിന്‍റെ ചീഫ് എഡിറ്ററുമായ ജോസ് കുമ്പിളുവേലിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

സമ്മേളന വേദിയില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്‍റെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. ജര്‍മനിയിലേയ്ക്കുള്ള നോര്‍ക്ക റൂട്ട്സിന്‍റെ നഴ്സിംഗ് റിക്രൂട്ട്മെന്‍റ് പദ്ധതിയായ ട്രിപ്പിള്‍വിന്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ഇരുവരും സംസാരിച്ചു.

ജര്‍മനിയില്‍ സമകാലീനമായി ഉണ്ടായിരിക്കുന്ന കുടിയേറ്റ നിയമങ്ങളെക്കുറിച്ചും വിവരിച്ചു. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്നതായും ജോസ് കുമ്പിളുവേലില്‍ അറിയിച്ചു.

2018 ജൂലൈ 31ന് മുഖ്യമന്ത്രിക്ക് നല്‍കിയ മെമ്മോറാണ്ടത്തിലൂടെ ജര്‍മനിയിലെ നഴ്സിംഗ് മേഖലയിലെ തൊഴില്‍ സാധ്യതകളെപ്പറ്റിയും ജര്‍മന്‍ ഭാഷാ പഠനസാധ്യതകള്‍ ഉണ്ടാക്കിയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.



തുടര്‍ന്ന് ഈ ദൗത്യം നോര്‍ക്ക ഏറ്റെടുക്കുകയും 2021 ഡിസംബര്‍ രണ്ടിന് ജര്‍മന്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തതിന്‍റെ വെളിച്ചതിലാണ് ട്രിപ്പിള്‍വിന്‍ പദ്ധതി സാധ്യമാക്കി വരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ജര്‍മനി സന്ദര്‍ശിച്ചപ്പോള്‍ ജോസ് കുമ്പിളുവേലില്‍ നേരില്‍ക്കണ്ട് ജര്‍മനിയിലെ ജോലി സാധ്യതകളെ കുറിച്ചും നോര്‍ക്കയും ട്രിപ്പിള്‍ വിന്‍ പദ്ധതിയെപ്പറ്റിയും വിലയിരുത്തിയിരുന്നു.

ജര്‍മനിയിലേയ്ക്കുള്ള വിദ്യാര്‍ഥികളുടെ, ജോലിക്കാരുടെ, നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് തട്ടിപ്പിനെ കുറിച്ചു വ്യാജ ഏജന്‍സികളെ കുറിച്ചും കുമ്പിളുവേലില്‍ സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കേരളത്തിലെ റിക്രൂട്ട്മെന്‍റ് വ്യാജന്മാരെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

വിദേശത്തേയ്ക്ക് കുടിയേറാന്‍ ആഗ്രഹിയ്ക്കുന്ന വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയും നോര്‍ക്കവഴി ബോധവത്കരിക്കേണ്ടതിന്‍റെ ആവശ്യകത ലോക കേരള സഭയുടെ നാലാം സമ്മേളനത്തില്‍ കുമ്പിളുവേലില്‍ ചൂണ്ടിക്കാട്ടി.

ജര്‍മനിയില്‍ നിന്നും കുമ്പിളുവേലിയെ കൂടാതെ പോള്‍ ഗോപുരത്തിങ്കല്‍, ഗിരികൃഷ്ണന്‍, സരിഗ പ്രേമാനന്ദ്, ജോളി എം.പടയാട്ടില്‍ എന്നിവരാണ് ഇത്തവണ ലോക കേരള സഭയില്‍ അംഗങ്ങളായുള്ളത്.

ഇറ്റലിയില്‍ നിന്നും ഫാ.പോള്‍ സണ്ണി, ബിനോയ് കരവാളൂര്‍, ബെന്നി വെട്ടിയാടന്‍, എബിന്‍ പാരിയ്ക്കപ്പള്ളില്‍ എന്നിരാണ് ഇത്തവണ അംഗങ്ങളായി പങ്കെടുത്തത്. ഇപ്രാവശ്യം 103 രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് സഭയില്‍ പങ്കെടുത്തത്. ലോക കേരള സഭയില്‍ ആകെ 351 അംഗങ്ങളാണുള്ളത്.