അയർലൻഡിൽ സംഗീത വിസ്മയമായി അലോഷിയുടെ ഗസൽ സന്ധ്യ
Wednesday, May 14, 2025 10:52 AM IST
ജയ്സൺ കിഴക്കയിൽ
ഡബ്ലിൻ: ക്രാന്തിയുടെ മേയ്ദിന ആഘോഷ പരിപാടിയുടെ ഭാഗമായി അയർലൻഡിൽ അലോഷിയുടെ "ഗസൽ സന്ധ്യ' നടന്നു. കില്‍കെന്നിയിലായിരുന്നു പരിപാടി. തിങ്ങിനിറഞ്ഞ സദസ് കരഘോഷങ്ങളോടെയാണ് അലോഷിയെയും സംഘത്തെയും സ്വാഗതം ചെയ്തത്.

ഗസൽ സന്ധ്യ അക്ഷരാർഥത്തിൽ സംഗീത വിസ്മയമായി മാറി. ഹൃദയത്തിൽ തൊടുന്ന ബാബുരാജിന്‍റെയും ജോൺസൺ മാഷിന്‍റെയും മെലഡികളിൽ തുടങ്ങിയ സായാഹ്നം അലോഷിയുടെ മാന്ത്രിക ശബ്ദത്തിൽ വിപ്ലവഗാനങ്ങളിലൂടെ കടന്നുപോയി.

തബലയിൽ മനോജ് ശശികുമാറിന്‍റെ വിസ്മയ പ്രകടനം കീബോർഡിൽ ജയരാജിന്‍റെ നിറഞ്ഞാട്ടം, ഡ്രംസിൽ സജിൻ തീർത്ത താളലയം, ഗിത്താറിൽ ശ്യാംകൃഷ്ണയുടെ മനോഹരമായ ഈണങ്ങൾ അങ്ങനെ ഓരോ കലാകാരന്മാരും വേദിയിൽ സംഗീതത്തിന്‍റെ മാന്ത്രികത തീർത്തു.

ബിജു ജോർജിന്‍റെ നേതൃത്വത്തിൽ ശിങ്കാരിമേളം കലാകാരന്മാർ അണിനിരന്ന ചെണ്ടമേളം പരിപാടികൾക്ക് കൊഴുപ്പേകി. ഗൃഹാതുരത്വം ഉണർത്തുന്ന ഗാനങ്ങൾക്കൊപ്പം ശ്രോതാക്കൾക്ക് മുൻപിൽ ഓർമകൾ ഉറങ്ങുന്ന നാടൻ പെട്ടിക്കടയും ഒരുക്കിയിരുന്നു

കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്‍ററി കാര്യവകുപ്പ് മന്ത്രി എം.ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.









ലോകമാകമാനമുള്ള തൊഴിലാളി സമൂഹം കാലാകാലങ്ങളായി നേടിയെടുത്ത അവകാശങ്ങളെല്ലാം നിരന്തരമായ സമരഫലങ്ങൾ ആണെന്നും ഇത്തരം അവകാശങ്ങളെല്ലാം നിലനിർത്താൻ സംഘടനാ പ്രവർത്തനങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ആഘോഷ പരിപാടികൾ ഏറെ വ്യത്യസ്തമായി. പരിപാടിയിൽ കൈരളി യുകെ മുൻസെക്രട്ടറിയും എഐസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും യുകെയിൽ നിന്നുള്ള ലോക കേരളസഭ അംഗവുമായ കുര്യൻ ജേക്കബ് ആശംസകൾ അർപ്പിച്ചു.

മെയ്ദിനാഘോഷങ്ങളോടനുബന്ധിച്ച് ഐറീഷ് മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ പ്രതിഭകളെ ക്രാന്തി ആദരിച്ചു. ക്രാന്തി അയർലൻഡ് സെക്രട്ടറി അജയ് സി. ഷാജി സ്വാഗതവും ക്രാന്തി അയർലൻഡ് പ്രസിഡന്‍റ് അനൂപ് ജോൺ നന്ദിയും പറഞ്ഞു.

വൈസ് പ്രസിഡന്‍റ് മെൽബ സിജു പരിപാടികളുടെ അവതാരകയായിരുന്നു. മേയ്ദിനാഘോഷവും ഗസൽ സന്ധ്യയും വൻവിജയമാക്കാൻ എല്ലാവിധമായ സഹകരണങ്ങളും നൽകിയ ഐറീഷ് പ്രവാസി മലയാളി സമൂഹത്തിന് ക്രാന്തി ഭാരവാഹികൾ നന്ദി അറിയിച്ചു.