അയർലൻഡിൽ ഭവനവില വർധനവ് തുടരുമെന്ന് വിശകലനം
Tuesday, September 24, 2024 11:39 AM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: അയർലൻഡിൽ ഭവന വില വരും വർഷത്തിലും ഉയരുമെന്ന് വിശകലനം. ബാങ്ക് ഓഫ് അയർലൻഡ് പുറത്തുവിട്ട ഏറ്റവും പുതിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2025 ഓടെ ഭവന വില നാല് ശതമാനം കൂടി ഉയരുമെന്നാണ് വിശദീകരിക്കുന്നത്. ചോദിക്കുന്ന വിലയേക്കാൾ ഉയർന്ന നിരക്കിലാണ് ഇപ്പോൾ വിൽപ്പന നടക്കുന്നത്. ഇതിൽ നാല്പതു ശതമാനം വീടുകളും ചോദിക്കുന്ന വിലയേക്കാൾ പത്തു ശതമാനം കൂട്ടിയാണ് കച്ചവടം നടത്തുന്നത്.


വീട് വാങ്ങുന്നതിനുള്ള ശരാശരി മോർട്ട്ഗേജ് അംഗീകാരം ജൂലൈയിൽ 6.2 ശതമാനം വർധിച്ച് 3,18,300 യൂറോയായി. വീടുകളുടെ ലഭ്യതക്കുറവാണ് വില വർധനവിന് പിന്നിലെ പ്രധാന കാരണം.

വർധിച്ച ഗാർഹിക വരുമാനവും വീടുവിലയിൽ വ്യത്യാസങ്ങൾക്കു കാരണമായെന്ന് കണക്കാക്കുന്നു. അയർലൻഡിൽ വീട് വാങ്ങുക എന്നത് സാധാരണക്കാർക്കു ഏറെ പ്രയാസമേറിയതായി മാറുകയാണ്.