ചാലക്കുടി റെയിൽവേ ഫ്ലൈഓവറിന് മുകളിൽ ലെെറ്റില്ല
Saturday, June 22, 2024 1:42 AM IST
ചാലക്കുടി: റെയിൽവേ ഫ്ലൈഓവറിന് മുകളിൽ വിളക്കില്ലാതെ വിളക്കുകാലുകൾ. നഗരസഭ സ്ഥാപിച്ച എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ അപ്രത്യക്ഷമായി.

എൽഇഡി ബൾബുകളില്ലാതെയാണ് കാലുകൾ നോക്കുകുത്തിയായി മാറിയത്. കഴിഞ്ഞ സെപ്തംബർ 10നാണ് ആഘോഷമായി നഗരസഭ ചെയർമാൻ എബി ജോർജ് സ്വിച്ച്ഓൺ നിർവഹിച്ചത്. ഇരുട്ടിലായിരുന്ന പാലത്തിൽ നിരയായി സന്തോഷം അധികം നീണ്ടുനിന്നില്ല. എൽഇഡി ലൈറ്റുകളുടെ കണക്ഷൻ കെഎസ്ഇബി അടുത്ത ദിവസം വിഛേദിച്ചു. നിലവിലുള്ള സ്ടീറ്റ് ലൈറ്റിന്‍റെ കണക്ഷനിൽനിന്നു അനുമതി ഇല്ലാതെയാണ് പുതിയ എൽഇഡി ലൈറ്റുകൾക്ക് കണക്ഷനെടുത്തത്.

ഉടനെ നടപടിക്രമങ്ങൾ പൂർത്തിയാക്കമെന്ന് നഗരസഭ ഉറപ്പുനൽകിയെങ്കിലും കെഎസ്ഇബി ചെവിക്കൊണ്ടില്ല. ഇതോടെ റെയിൽവെ ഓവർബ്രിഡ്ജ് വീണ്ടും ഇരുട്ടിലായി. നഗരസഭ സ്വകാര്യ കമ്പനിയുമായ് സഹകരിച്ചാണ് വഴിയോര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ചാലക്കുടി - മാള റോഡിലെ റെയിൽവേ ഫ്ലൈഓവറിൽ 122 പുതിയ എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചത്. കൊടുങ്ങല്ലൂർ സോളമൻസ് അഡ്വർട്ടൈസിംഗ് കമ്പനിയാണ് പൂർണചെലവിൽ പോസ്റ്റുകൾ ഇട്ട് ലൈറ്റുകൾ സ്ഥാപിച്ചത്.

അറ്റകുറ്റപ്പണികളും ഏഴുവർഷത്തേക്ക് കമ്പനി തന്നെ നടത്തുമെന്നായിരുന്നു കരാർ.
വൈദ്യുതി ചാർജും കമ്പനി അടയ്ക്കും. കൂടാതെ അഞ്ചുലക്ഷം രൂപ നഗരസഭയിൽ വിവിധ ഘട്ടങ്ങളിലായ് ഫീസ് നൽകും. പകരം കമ്പനിക്ക് പരസ്യം സ്ഥാപിക്കുന്നതിന് നഗരസഭ കൃത്യമായ അളവും നിബന്ധനകളും നിർദേശിച്ചു. 122 പോസ്റ്റുകളിലായി സ്ഥാപിച്ച 24 വാട്ട്സ് എൽഇഡി ലൈറ്റുകൾക്ക് നിലവിലുള്ള കണക്ഷൻവഴിതന്നെ വൈദ്യുതി ഉപയോഗിക്കാനാകുമെന്നാണ് കരുതിയത്. എന്നാൽ ഇക്കാര്യം കെഎസ്ഇബിയുമായി ആലോചിച്ചിരുന്നില്ല.

മാസങ്ങൾ കഴിഞ്ഞിട്ടും കെഎസ്ഇബി പുതിയ എൽഇഡിക്ക് കണക്ഷൻ നല്കാതായതോടെ ഏജൻസി എൽഇഡി ബൾബുകൾ ഓവർബ്രിഡ്ജിൽനിന്നു അഴിച്ചുകൊണ്ടുപോയി. ഇതോടെയാണ് പാലത്തിൽ കാലുകൾ മാത്രം ബാക്കിയായത്.