കോതമംഗലം: നൂറുകണക്കിന് ആളുകൾ ദിവസേന വന്നുപോകുന്ന കോതമംഗലം റവന്യൂ ടവറിലെ ലിഫ്റ്റുകൾ പ്രവർത്തിക്കാതെ വരുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷേഴ്സ് അസോസിയേഷൻ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ലിഫ്റ്റുകൾ പ്രവർത്തിക്കാത്തതോടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന അനേകം പേർ തിരികെ പോകേണ്ടിവരുന്ന അവസ്ഥയാണുള്ളത്. കെട്ടിടത്തിന്‍റെ മേൽക്കൂരയിലെ ഷീറ്റിന്‍റെ ചെറിയ ഭാഗം ആഴ്ചകളായി തകർന്നു കിടക്കുന്നു. ഇതിലൂടെ ഉണ്ടായ ചോർച്ചയാണ് ലക്ഷങ്ങൾ ചെലവഴിച്ച് പ്രവർത്തനക്ഷമമാക്കിയ പുതിയ ലിഫ്റ്റിന്‍റെ പ്രവർത്തനം ഇപ്പോൾ അവതാളത്തിലാക്കിയിരിക്കുന്നത്.

യഥാസമയം മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്താതെ ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച പുതിയ ലിഫ്റ്റിന് നാശം വരുത്തിയ ഉത്തരവാദപ്പെട്ടവരിൽ നിന്നും നഷ്ടം ഈടാക്കുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കെഎസ്എസ്പിഎ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി സി.എ അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് സിബി ജെ. അടപ്പൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.സി ജോസ്, കെ.എ ജോസഫ്, പി.എം. മുഹമ്മദാലി, എ.ജെ. ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.