കളമശേരി: മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മന്ത്രി പി. രാജീവ് സംഘടിപ്പിക്കുന്ന പബ്ലിക് സ്ക്വയർ പരാതി പരിഹാര അദാലത്തിന്‍റെ ആദ്യ ദിനത്തിൽ തീർപ്പാക്കിയത് 156 പരാതികൾ. ആദ്യ അദാലത്തായ കളമശേരി മുനിസിപ്പൽ അദാലത്തിൽ 201 പേർ പരാതി നൽകാനെത്തി. അദാലത്ത് വേദിയിൽ ലഭിച്ച പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കളമശേരി ഞാലകം കൺവൻഷൻ സെന്‍ററിലായിരുന്നു അദാലത്ത് നടന്നത്.

പട്ടയ പ്രശ്നംങ്ങൾ, ഭൂമി തരംമാറ്റം, മുൻഗണന റേഷൻ കാർഡുകൾ ലഭിക്കുന്നതിന് വേണ്ട അപേക്ഷകർ, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവിധ പരാതികൾ എന്നിവയായിരുന്നു അധികവും. മുൻകൂട്ടി നൽകിയ പരാതികൾ മുഴുവൻ തീർപ്പാക്കി. അദാലത്തിൽ ഇരുന്ന മന്ത്രി പി. രാജീവ് പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ ഉന്നയിക്കുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും അവസരമൊരുക്കിയിരുന്നു.