വീട്ടമ്മയെ ആക്രമിച്ചയാളെ പിടികൂടുന്നതിനിടെ എസ്ഐക്കു പരിക്ക്
Wednesday, May 8, 2024 4:09 AM IST
റാന്നി: വീട്ടമ്മയെ ആക്രമിച്ചയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്ഐക്ക് പരിക്ക്. റാന്നി എസ്ഐ ആർ. മനുവിന്‍റെ വലത്തെ കൈവിരലിനാണ് പൊട്ടലുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് അടിച്ചിപ്പുഴ, കിണറ്റുകര അഭിലാഷിനെ (24) റാന്നി പോലീസ് കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്ച രാത്രിയാണു സംഭവം. മദ്യലഹരിയിൽ ഇയാൾ അടിച്ചിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ വീടുകയറി ആക്രമിക്കുകയായിരുന്നു. അവർ ബഹളംവച്ചപ്പോൾ ഓടി രക്ഷപ്പെട്ടു. വീട്ടമ്മ പരാതിപ്പെട്ടതനുസരിച്ച് പ്രതിയെ തേടി ഇറങ്ങിയ റാന്നി പോലീസ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാളെ മാടമണ്ണിൽ കണ്ടു.

പോലീസ് ജീപ്പ് കണ്ട് ഓടിയ അഭിലാഷിനെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് പോലീസുമായി മൽപ്പിടുത്തം ഉണ്ടായതെന്ന് പറയുന്നു. തുടർന്ന് ഇയാളെ കീഴടക്കി അറസ്റ്റ് രേഖപ്പെടുത്തി.
പരിക്കേറ്റ എസ്ഐ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വീട്ടമ്മയെ ആക്രമിച്ചതു കൂടാതെ പോലീസിനെ ആക്രമിച്ചതിനും അഭിലാഷിനെതിരേ കേസെടുത്തു.