നാശം വിതച്ച് കാലവർഷം
Friday, June 28, 2024 7:13 AM IST
കാസർഗോഡ്: ജില്ലയിൽ ശക്തമായ മഴയിൽ വ്യാപകനാശം. മുക്കട-ചീമേനി റോഡിൽ മുക്കട പാലത്തിന് സമീപം പള്ളിപ്പാറയിലേക്കുള്ള കയറ്റത്തിൽ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായി.

30 മീറ്ററോളം നീളത്തിൽ 20 അടിയിൽ മേലെ ഉയരത്തിലുള്ള മണ്ണും ചെങ്കല്ല് കൊണ്ടുള്ള പാർശ്വ ഭിത്തിയുമാണ് നിലം പൊത്തിയത്. ചീമേനി-ഓടക്കൊല്ലി റോഡിൽ കോൺക്രീറ്റ് ഭിത്തി നിർമിക്കാത്ത ഇടങ്ങളിൽ മണ്ണിടിഞ്ഞും വലിയ കല്ലുകൾ ഇളകി റോഡിലേക്ക് വീണുമുള്ള സംഭവങ്ങൾ കഴിഞ്ഞ മഴക്കാലത്ത് എന്നപോലെ ഇപ്പോഴും തുടരുകയാണ്.

മൗക്കോട് കമ്മാടം റോഡിൽ പൂവത്താൻകൽ ഭാഗത്ത് റബർ മരം വീണ് ഗതാഗതം തടസപ്പെട്ടു.
മധൂര്‍ പട്‌ള മൊഗര്‍, മൂഡ് എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറിനെ തുടര്‍ന്ന് അഞ്ച് കുടുംബങ്ങളെ (25 ആളുകള്‍) ബന്ധുവീടുകളിലേക്കും രണ്ട് ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങളില്‍ പെട്ട എട്ടുപേരെ (മൂന്നു പുരുഷന്മാര്‍, രണ്ടു സ്ത്രീകള്‍, മൂന്നു കുട്ടികള്‍) ഉളിയത്തടുക്ക ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റിപ്പാര്‍പ്പിച്ചതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു.

കാസര്‍ഗോഡ് അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്. മഞ്ചേശ്വരം താലൂക്കില്‍ കണ്വതീര്‍ത്ഥയില്‍ കടലാക്രമണം രൂക്ഷമാണെന്ന് റിപ്പോട്ട് ചെയ്തു.

മടിക്കൈ മണക്കടവ് ചാലില്‍ വെളളം ഉയരുന്നതിനെ തുടര്‍ന്ന് പരിസരവാസികളായ ആറ് കുടുംബങ്ങളുടെ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഈ കുടുംബങ്ങള്‍ക്ക് ബന്ധുവീടുകളിലേയ്ക്ക് മാറുന്നതിന് നിര്‍ദേശം നല്‍കി.

ഇന്നലെ പാണത്തൂര്‍ 183 എംഎം, വെള്ളരിക്കുണ്ട് 133.5 എംഎം, കുഡ്‌ലു 139 എംഎം, പിലിക്കോട് 39 എംഎം,മളിയാര്‍ 175.5 എംഎം, പടന്നക്കാട് 68.5 എംഎം എന്നിങ്ങനെ മഴ രേഖപ്പെടുത്തി.


കൊട്ടോടിപ്പുഴ കരകവിഞ്ഞു; ടൗണിൽ വെള്ളംകയറി

കൊട്ടോടി: കൊട്ടോടിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കൊട്ടോടി ടൗണില്‍ വെള്ളം കയറി. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. ടൗണില്‍ മുട്ടൊപ്പം വെള്ളം പൊങ്ങി. ഈ സമയത്ത് ഗതാഗതം തടസപ്പെട്ടു. കൊട്ടോടി ഗവ.സ്‌കൂളിന്‍റെ പ്രവേശനകവാടം വെള്ളത്തില്‍ മുങ്ങി.

ഇതേത്തുടര്‍ന്ന് കുട്ടികള്‍ ആരും സ്‌കൂളിലെത്തിയിരുന്നില്ല. രാവിലെ 9.30ഓടെയാണ് ജില്ലാ കളക്ടര്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചത്. കൊട്ടോടി മദ്രസയ്ക്കും അവധിയായിരുന്നു. ടൗണിലെ കടകളില്‍ വെള്ളം കയറുമെന്ന നിലയായതോടെ വ്യാപാരികള്‍ താഴത്തെ നിലയില്‍ നിന്ന് സാധനങ്ങള്‍ മാറ്റി.

രാവിലെ 11ഓടെയാണ് മഴ കുറഞ്ഞ് ടൗണിലെ വെള്ളമിറങ്ങിയത്. അതിനുശേഷമാണ് വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചത്.