വിനയചന്ദ്രന്‍റെ മരണം: മൂന്നുപേർ അറസ്റ്റിൽ
Friday, June 28, 2024 7:13 AM IST
വെള്ളരിക്കുണ്ട് : ചുള്ളിക്കരയിലെ കൊറിയർ സർവീസ് ഉടമയും പരപ്പ പട്ളം റോഡിലെ പരേതനായ ചന്ദ്രൻ -ഭവാനി ദമ്പതികളുടെ മകനുമായ വിനയചന്ദ്രന്‍റെ (38) മരണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. പരപ്പ കുപ്പമാട് സ്വദേശി കെ.സുമേഷ്, അച്ഛൻ സതീശൻ ആചാരി, പൂടങ്കല്ലിലെ അഖിൽ ഏബ്രഹാം എന്നിവരെയാണ് വെള്ളരിക്കുണ്ട് എസ്ഐ ഭാസ്കരൻ അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നും വിനയചന്ദ്രന്‍റെ രണ്ടു മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.

ഇവർക്കെതിരെ പിടിച്ചുപറി കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. 22നു രാവിലെയാണ് വിനയചന്ദ്രനെ ക്വാട്ടേഴ്സിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും പോലീസിൽ ലഭിച്ച കുറിപ്പിൽ, നിരപരാധിയായ തന്നെ സുമേഷും സതീശനും അഖിലും ചേർന്ന് മർദ്ദിച്ചുവെന്നും കത്തിൽ എഴുതിയിരുന്നു മരണപ്പെടുന്നതിന്‍റെ തലേദിവസം വൈകുന്നേരമാണ് വിനയചന്ദ്രനെ മൂന്നു പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ഇത് ചിലർ കണ്ടിരുന്നതായും സൂചനയുണ്ട്. ഇവരുടെകൂടി മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.